ജീവനും കൊണ്ടോടിയ പ്രതിയെ ഓടിച്ചിട്ട് പിടിക്കുന്ന 'റീൽസ് ഹീറോ'; എസ്ഐ ഷാനവാസിനെ ലക്ഷ്യമിട്ട് വിമർശനങ്ങൾ, പിന്തുണച്ചും വാദങ്ങൾ

Published : Feb 08, 2026, 03:56 PM IST
si shanavas

Synopsis

സോഷ്യൽ മീഡിയയിൽ താരമായ പത്തനാപുരം എസ്ഐ ഷാനവാസ് പുതിയ വിവാദത്തിൽ. യുവാവിനെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിമർശനങ്ങൾ ഉയർന്നത്.

കൊല്ലം: 'ആക്ഷൻ ഹീറോ ബിജു 'വിലെ നായകനായ പൊലീസ് ഓഫീസറെ പോലെ താരപരിവേഷം ലഭിച്ച സബ് ഇൻസ്പെക്ടറാണ് പത്തനാപുരം എസ്‌ഐ ഷാനവാസ്. യൂണിഫോമിലെ പകിട്ടും പൊതുമധ്യത്തിലെ നല്ല പെരുമാറ്റവും സോഷ്യൽ മീഡിയയിൽ ഷാനവാസിനെ വൈറലാക്കി, റീൽസ് താരമാക്കി മാറ്റി. എന്നാൽ റീൽസിലെ ഹീറോയിസം ഇപ്പോൾ 'അതിക്രമം' ആയി മാറിയെന്നാണ് ചിലരുടെ അഭിപ്രായം. അതിന് കാരണമുണ്ട്. പത്തനാപുരത്താണ് സംഭവം. ഉത്സവ പരിപാടിയ്ക്കിടെ നായയുമായി എത്തിയ ഗുണ്ടാ നേതാവ് പൊലീസ് വാഹനം തല്ലിത്തകർത്തതും പിന്നീട് ഒളിവിൽ പോയതും വലിയ വാർത്തയായി.

അത് പത്തനാപുരം പൊലീസിന് പേരുദോഷവുമായി. എന്നാൽ ദിവസങ്ങൾക്കകം തമിഴ്നാട്ടിൽ നിന്ന് പ്രതിയെ സാഹസമായി പത്തനാപുരം പൊലീസ് പിടികൂടി പേരുദോഷം മാറ്റി. അതും ഷാനവാസിന്‍റെ നേതൃത്വത്തിൽ തന്നെയായതോടെ എസ്ഐക്ക് കയ്യടി കൂടി. പക്ഷേ ഇപ്പോൾ ഷാനവാസിനെതിരെ വിമര്‍ശനങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. മർദ്ദനമേറ്റ് ഭയന്നോടിയ യുവാവിനെ സിനിമയെ വെല്ലുന്ന രീതിയിൽ പൊലീസ് ചേസ് ചെയ്ത് പിടികൂടുന്ന വീഡിയോയാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.

യുവാവിന്‍റെ കുടുംബം തന്നെ ആ വീഡിയോ പുറത്തുവിട്ടതോടെയാണ് വിമര്‍ശമനങ്ങളുടെ ആക്കം കൂടിയത്. പൊലീസിന്‍റെ തല്ല് സഹിക്കവയ്യാതെ പ്രതി ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതാണെന്നാണ് വിമര്‍ശകരുടെ വാദം. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നു. അതേസമയം, എസ് ഐ ഷാനവാസിനെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പത്തനാപുരത്തെ ചില നേതാക്കന്മാരുടെ വരുതിക്ക് നിൽക്കാത്ത ഷാനവാസിനോട് ചില നേതാക്കൾ കട്ടകലിപ്പിലാണെന്നും മോശക്കാരനാക്കി ചിത്രീകരിച്ചു കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങൾഅണിയറയിൽ നടക്കുന്നതായും ആക്ഷേപമുണ്ട്. ഒടുവിലത്തെ സംഭവവും അതിന്‍റെ ഭാഗമാണെന്നാണ് ചിലരുടെ പക്ഷം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ
'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും'; 'ഭായി'മാര്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാർ, പെരുമ്പാവൂരിൽ ആശങ്ക!