55 കോടിയുടെ ഹൈടെക്ക് മാർക്കറ്റ്, മാൾ ആക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഒരു വിഭാഗം തൊഴിലാളികൾ; തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക

Published : Jul 27, 2025, 09:36 AM IST
kozhikode market

Synopsis

കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. 55 കോടി രൂപ ചെലവിട്ട് ആധുനിക മാർക്കറ്റ് ഒരുക്കുന്ന പദ്ധതിയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക

കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികൾ. കോർപ്പറേഷന്‍റെ തീരുമാനം നടപ്പിലായാൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. ചുരുക്കം ചിലരുടെ എതിർപ്പ് പരിഗണിച്ച് പദ്ധതി മാറ്റില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.

55 കോടി രൂപ ചെലവഴിച്ച് ആധുനിക മാർക്കറ്റ് ഒരുക്കുന്നതാണ് പദ്ധതി. ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മാതൃകയിൽ രണ്ട് നിലകളിലായി മത്സ്യ ലേലത്തിനും ചില്ലറ വിൽപനയ്ക്കും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. മത്സ്യവിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റുകളും റിക്രിയേഷൻ ഹാളും ഉൾപ്പെടുത്തി ഹൈടെക്ക് ആക്കുകയാണ് കോർപ്പറേഷന്‍റെ ലക്ഷ്യം.പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത് വരെ താത്കാലിക സംവിധാനത്തിനായി 55 സെന്‍റ് ഭൂമി കോർപ്പറേഷൻഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴുള്ള തീരുമാനം തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. കോർപ്പറേഷൻ അധികൃതർ വിളിച്ച ഒത്തുതീർപ്പ് ചർച്ചകളിൽ എതിർപ്പുന്നയിച്ച തൊഴിലാളികൾ പങ്കെടുത്തിരുന്നില്ല. എന്നാൽ ഭൂരിഭാഗം കച്ചവടക്കാരും താത്കാലിക സംവിധാനത്തിലേക്ക് മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുരുക്കം ചില ആളുകൾ ഉയർത്തുന്ന എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടുപോകാനാണ് കോർപ്പറേഷന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്