ഒരേ സ്ഥലം, ഇത് എട്ടാം തവണ; രാത്രിയുടെ മറവില്‍ വീണ്ടും വീണ്ടും തള്ളുന്നത് കക്കൂസ് മാലിന്യം; ദുരിതത്തിലായി നാട്ടുകാർ

Published : Nov 12, 2025, 02:52 AM IST
toilet waste dumping

Synopsis

കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം കാപ്പുമലയിൽ രണ്ടാഴ്ചക്കിടെ എട്ട് തവണ കക്കൂസ് മാലിന്യം തള്ളി. ഈ മാലിന്യം സമീപത്തെ തോട്ടിലേക്കും ഇരുവഴിഞ്ഞി പുഴയിലേക്കും ഒഴുകിയെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. 

കോഴിക്കോട്: രണ്ടാഴ്ചക്കിടെ ഒരേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത് എട്ട് തവണ. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി സമൂഹ്യദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നത്. മുക്കം കാപ്പുമല വളവിലാണ് രാത്രിയുടെ മറവില്‍ വീണ്ടും മാലിന്യം തള്ളല്‍ നടന്നത്. രാവിലെ ഇതുവഴിയെത്തിയ യാത്രക്കാര്‍ അസഹ്യമായ ദുര്‍ഗന്ധം കാരണം പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്.

രണ്ട് ആഴ്ചക്കിടെ ഇതേസ്ഥലത്ത് എട്ട് തവണയാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികിലെ ഓവുചാലില്‍ തള്ളിയ മാലിന്യം നിരവധിപേര്‍ ഉപയോഗിക്കുന്ന തോട്ടിലേക്കും തോട് വഴി ഇരുവഴിഞ്ഞി പുഴയിലേക്കുമാണ് എത്തുന്നത്. തോടിന് അരികിലായി താമസിക്കുന്ന നിരവധി വീട്ടുകാരുടെ കിണറ്റിലേക്കും മാലിന്യം ഒഴുകുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ പ്രവര്‍ത്തി നടത്തുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരേ ശക്തമായ നിരീക്ഷണം നടത്തണണെന്നും മുക്കം പൊലീസും നഗരസഭയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം