കാട്ടാനയുടെ കൊമ്പിനിടയിൽ ജീവന് വേണ്ടി മല്ലിട്ട് ശശി, വീട്ടിലെ നായയുടെ കുരയിൽ ആനയുടെ ശ്രദ്ധമാറി; അത്ഭുത രക്ഷപെടൽ

Published : Jul 02, 2026, 12:20 PM IST
wild elephant attack

Synopsis

സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ശശി എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പുറത്തിറങ്ങിയ ശശിയെ ആന ആക്രമിച്ചെങ്കിലും, വളർത്തുനായ കുരച്ച് ശ്രദ്ധ തിരിച്ചതിനാൽ ജീവൻ തിരികെ കിട്ടുകയായിരുന്നു. നിസാര പരിക്കുകളോടെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

സുല്‍ത്താന്‍ബത്തേരി: വളര്‍ത്തുനായ കാരണം കാട്ടാനയില്‍ നിന്ന് ജീവന്‍ തിരികെ കിട്ടിയതിന്‍റെ ആശ്വസത്തിലാണ് പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55). സാരമായി പരിക്കില്ലെങ്കിലും ഇദ്ദേഹമിപ്പോള്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ശശി പറയുന്നതിങ്ങനെ. പാലുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഈ സമയം ആന വീടിന് തൊട്ടുപുറത്തുണ്ടായിരുന്നു. പിറകിലൂടെ എത്തി ആക്രമിക്കുകയായിരുന്നു.

മുന്‍പിലുണ്ടായിരുന്ന പാലം ലക്ഷ്യമാക്കി ഓടാന്‍ ശ്രമിച്ചെങ്കിലും വഴുതി വീണു. ആന തുമ്പിക്കൈയ്യാല്‍ തട്ടി. ഞാന്‍ കുഴിയിലേക്കാണ് വീണത്. പിന്നാലെ എത്തിയ ആന കുത്തി, കൊമ്പിന് ഇടയിലായിപോയത് കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടത്. വീണ്ടും ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നെങ്കിലും വളര്‍ത്തുനായ കുരച്ച് ആനയുടെ ശ്രദ്ധ തിരിച്ചതിനാല്‍ എഴുന്നേറ്റ് രക്ഷപ്പെടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു. ശശി പറഞ്ഞു. വീഴ്ചക്കിടയില്‍ ശശിയുടെ ഇടത് കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30 യോടെയായിരുന്നു സംഭവം. ഉന്നതിയില്‍ നിന്ന് പാലളക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡോർ മോഡലൊന്നും നടന്നില്ല, ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല
കൊച്ചി ഐലൻഡ് റെയിൽപാതയിലെ 500 കി.മി ദൂരത്തിൽ റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി മുറിച്ച് കടത്തി; ആക്രിക്കട വഴി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ