കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായിട്ട് 6 ദിവസം, മോഹൻദാസ് കാട് കയറിയത് 2023ലെ കേസിൽ കോടതി സമൻസ് അയച്ചതോടെ, ഉൾകാട്ടിലേക്ക് തെരച്ചിൽ

Published : Jul 02, 2026, 10:16 AM IST
man missing case

Synopsis

2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

കോന്നി: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം കഴിഞ്ഞു. മൂപ്പനെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും പരാതി നൽകി കുടുംബം. മൂപ്പനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. മൂപ്പന്‍റെ ബന്ധുക്കളും പൊലീസിനും വനവകുപ്പിനും ഒപ്പം പോകും. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. രാവിലെ സമീപത്തെ വനത്തിലേക്ക് കയറിപ്പോയ മോഹൻദാസിനെ തേടി കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അതേസമയം പൊലീസിനെതിരായ കൈക്കൂലി ആരോപണം കോന്നി പൊലീസ് നിഷേധിച്ചു. 2023ൽ മോഹൻദാസിന് എതിരായ പരാതിയിൽ കൈക്കൂലി കൈക്കൂലി വാങ്ങി ഒത്തുതീർപ്പാക്കി എന്ന് വിശ്വസിപ്പിച്ച ശേഷം മൂപ്പനെതിരെ കേസ് ചാർജ് ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു . ഈ കേസിൽ കോടതിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നാലെയായിരുന്നു മോഹൻദാസ് കാടുകയറിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വെച്ച് 63-കാരൻ്റെ നഗ്നദൃശ്യങ്ങൾ കണ്ണൂർ സ്വദേശിയായ 69-കാരൻ പകർത്തി; ദൃശ്യം സുഹൃത്തിന് അയച്ചുകൊടുത്തു; കേസെടുത്തു
അര മണിക്കൂർ കാത്തു, വണ്ടിയുടെയും ഓടിച്ചയാളുടെയും പൊടിപോലുമില്ല! ടെസ്റ്റ് ഡ്രൈവിനെത്തി, ഒന്നര ലക്ഷത്തിന്‍റെ ബൈക്കുമായി കടന്ന് യുവാവ്