പൊലീസിനെ കണ്ട് മിന്നൽ വേഗത്തില്‍ പാഞ്ഞ് ബൈക്ക്, തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചിട്ടു; കൈയ്ക്ക് പൊട്ടൽ

Published : Jan 29, 2023, 06:52 PM ISTUpdated : Jan 29, 2023, 06:54 PM IST
പൊലീസിനെ കണ്ട് മിന്നൽ വേഗത്തില്‍ പാഞ്ഞ് ബൈക്ക്, തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചിട്ടു; കൈയ്ക്ക് പൊട്ടൽ

Synopsis

എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ ഇരുചക്ര വാഹനം എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയി. ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ്  സംഭവം. എസ് ഐ സന്തോഷിന് പരിക്കേറ്റു. പൊലീസിനെ കണ്ട് ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടെ  ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണു.

എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കുണ്ടറയിൽ പൊലീസിനു നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല.

പ്രതികൾ ഒളിവിൽ കഴിഞ്ഞ കരിക്കുഴിയിലെ തുരുത്തുകളിൽ പൊലീസ് ഇന്നും പരിശോധന നടത്തി. രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്.

പടപ്പക്കരയിലെ ആൾതാമസം ഇല്ലാത്ത വീടുകൾ പൊലീസ് പരിശോധിച്ചു. കരിക്കുഴിയിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ വീടിന് സമീപമുള്ള കായലിലെ തുരുത്തുകളും ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി.  വെള്ളിമണ് വഴി ഇവർ രക്ഷപെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രതികൾക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ പുലർച്ചയായിരുന്നു അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളായ ലൂയി പ്ലാസിഡിനെയും ആൻറണി ദാസിനെയും പിടികൂടാൻ ഇൻഫോപാർക്ക് പൊലീസ് കുണ്ടറ കരിക്കുഴിയിലെത്തിയത്. എന്നാൽ പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

നിര്‍ത്തിയിട്ട ടോറസിന് പിന്നില്‍ കാറിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ആർജെഡി; വടകരയിൽ വോട്ട് മറിച്ചതിന് സസ്പെൻഷൻ
ആലുവ മുട്ടത്തെ മെട്രോ സ്റ്റേഷനിൽ എത്തിയ ദമ്പതികൾ തമ്മിൽ തർക്കം; പിന്നാലെ ഭാര്യയെ ഭർത്താവ് കുത്തി; പ്രതി കസ്റ്റഡിയിൽ