
കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രതിഷേധം തുടങ്ങിയത്. എസ് എഫ് ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് പ്രവര്‍ത്തകരുമായി വാക്കുതർക്കമുണ്ടായി. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുലര്‍ച്ചെ ഒന്നരക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെടെ പുറത്തു നിന്നുള്ള നേതാക്കള്‍ വോട്ടെണ്ണല്‍ നടക്കുന്ന സെനറ്റ് ഹാളിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എം എസ് എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് നടന്ന ആറ് അക്കാദമിക് കൗണ്‍സില്‍ സ്ഥാനങ്ങളില്‍ ഒരു സീറ്റ് കെ എസ് യു നേടിയിരുന്നു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണമുള്‍പ്പെടെ ആറു സീറ്റുകളാണ് എസ് എഫ് ഐ നേടിയത്.
കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം, പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam