'ഗണേഷിന് മറവി ഒരു സൗകര്യമായിരിക്കാം, പക്ഷേ...', കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ താനെന്ന് ഷിബു ബേബി ജോൺ

Published : Jan 25, 2026, 08:49 AM IST
RSP State Secretary Shibu Baby John addressing press conference in Kollam regarding Solar controversy and Oommen Chandy

Synopsis

ഉമ്മൻ ചാണ്ടിയാണെന്ന ആരോപണത്തിനെതിരെ, ഉമ്മൻ ചാണ്ടി കുടുംബം രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഷിബു ബേബി ജോണും ചാണ്ടി ഉമ്മനും പ്രതികരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയുടെ രഹസ്യം പുറത്തുവിടുമെന്നും ഷിബു ബേബി ജോൺ സൂചിപ്പിച്ചു.

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ കൂടുതൽ യുഡിഎഫ് നേതാക്കൾ രംഗത്ത്. മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ. എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയതെന്നും ഷിബു ബേബിജോൺ പറഞ്ഞു. അതിനു കാരണം ബിജു രാധകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വം. ഗണേഷിന്റെ കയ്യിലുള്ളതെന്താണെന്നു പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സോളാർ കേസും അതിജീവതയും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടിയും ഉമ്മനാണ് ചർച്ചയ്ക്ക് തിരികൊളുത്തിയത്. അതും ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പരാമർശം. തന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും ഉമ്മൻ ചാണ്ടി സ്നേഹിച്ചിരുന്നത് എന്നും എന്നിട്ടും ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. ഉമ്മൻചാണ്ടി തന്നെയാണ് ചതിച്ചതെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തകിലും നാഗസ്വരവും ഇല്ലാതെ തേവരുടെ പതിവു പൂജകളും ശിവേലികളും, തൃപ്രയാര്‍ ക്ഷേത്രത്തില്‍ അടിയന്തിര ജോലിക്കാരില്ല
തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു