കോടതിയിലും രക്ഷയില്ല; അമ്മയോടൊപ്പമെത്തിയ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചു

By Web TeamFirst Published Aug 9, 2018, 12:49 AM IST
Highlights

പരിക്കേറ്റ കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.

കായംകുളം: അമ്മയോടൊപ്പം കോടതിയിലെത്തിയ അഞ്ച് വയസുകാരനെ കൂട്ടത്തോടെയെത്തിയ തെരുവു നായകള്‍ കടിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കെങ്കേമത്തില്‍ ദിലീപ്, ഷിനു ദമ്പതികളുടെ മകന്‍ ദേവാനന്ദിനാണ് നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ കോടതി പരിസരത്ത് വെച്ചാണ്  സംഭവം. പരിക്കേറ്റ കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.

അനസ്‌തേഷ്യയ്ക്ക് ആവശ്യമായ മരുന്നും വാക്‌സിനും ഇല്ലാത്തതിനാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലേയ്ക്ക് കുട്ടിയെ കൊണ്ടുപോകാന്‍ പറഞ്ഞ് ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞു. പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടി അവിടെ ചികിത്സയിലാണ്. കായംകുളം കോടതിയില്‍ ഷിനുവിന്‍റെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയത്. കായംകുളം കോടതി പരിസരം തെരുവ് പട്ടികളുടെ വിഹാര കേന്ദ്രമാണെന്നുള്ള ആക്ഷേപം ഏറെനാളായുള്ളതാണ്. 

click me!