പിഴത്തുക കൊണ്ട് 23 ലക്ഷത്തിന്‍റെ 2 വാഹനം വാങ്ങി തിരുവനന്തപുരം കോർപറേഷൻ; മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് ഈടാക്കിയത് 2.53 കോടി

Published : Apr 21, 2026, 07:51 PM IST
vv rajesh flag off vehicle

Synopsis

മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് പിരിച്ചെടുത്ത പിഴത്തുക ഉപയോഗിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡിനായി പുതിയ വാഹനങ്ങൾ വാങ്ങി. വാഹനങ്ങളുടെ ഫ്ലാഗ് ഓഫിനിടെ, നഗരത്തിലെ മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് കാരണം മന്ത്രി ശിവൻകുട്ടിയാണെന്ന് മേയർ വി വി രാജേഷ് രൂക്ഷമായി ആരോപിച്ചു.

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയലുൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിരിച്ചെടുത്ത പിഴത്തുകയിൽ നിന്ന് ഹെൽത്ത് സ്‌ക്വാഡിന് പുതിയ വാഹനങ്ങളെത്തിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. 23 ലക്ഷം രൂപ വിലവരുന്ന രണ്ട് വാഹനങ്ങളാണ് ഹെൽത്ത് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡിനായി വാങ്ങിയത്. മേയർ വി വി രാജേഷ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ഫണ്ടിലേക്ക് 2.53 കോടിയാണ് പിഴ ഇനത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ സമാഹരിച്ചത്.

മൂന്ന് ഷിഫ്റ്റുകളിലായി നടക്കുന്ന ഏഴ് സ്‌ക്വാഡുകൾക്കാണ് ഈ വാഹനങ്ങൾ നൽകിയത്. അതേസമയം, തലസ്ഥാനത്തെ മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലെന്ന് മേയർ ആരോപിച്ചു. വികലമായ കാഴ്ചപ്പാട് മൂലമാണ് ഇതെല്ലം ഉണ്ടായത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തെ മുഴുവൻ ഭയപാടിലാക്കി. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണ്. കെടുകാര്യസ്ഥതയായിരുന്നു മാലിന്യ പ്രശ്നത്തിന് പിന്നിലെന്നും ഇതിന് ശാശ്വതപരിഹാരം കാണുമെന്നും മേയർ പറഞ്ഞു.

കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് വിമർശനം ഉന്നയിച്ച മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വി വി രാജേഷ് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സിപിഎം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാട്ടായിക്കോണത്ത് മാത്രം 45 മില്ലി മീറ്റർ മഴ, പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം; തിരുവനന്തപുരത്ത് മഴ
കുടിവെള്ള പ്രശ്നം എന്തിനാ കോര്‍പ്പറേഷനോട് ചോദിക്കുന്നത്, ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിലല്ലേയെന്ന് മേയർ; ശാശ്വത പരിഹാരത്തിന് 2 വർഷം വേണ്ടിവരും