10-ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥിയുടെ ടി സി നൽകാതെ തിരുവനന്തപുരത്തെ സ്കൂൾ; കാരണം ട്യൂഷന്‍ ഫീ, ഇടപെട്ട് ബാലാവകാശ കമ്മീഷൻ

Published : Jun 20, 2025, 05:45 PM IST
student

Synopsis

ട്യൂഷൻ ഫീസ് നൽകിയില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ നടപടി എടുത്തു. 

തിരുവനന്തപുരം: സ്കൂൾ തടഞ്ഞുവച്ച ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് അടിയന്തരമായി നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് എച്ച്എസ്എസ്സിൽ ഒന്ന് മുതല്‍ പത്തുവരെ പഠനം പൂര്‍ത്തിയാക്കിയ കുട്ടിക്ക് അടിയന്തരമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.

ട്യൂഷന്‍ ഫീ നല്‍കിയില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്‍റെ ലംഘനമാണെന്നും ഫീസ് ഈടാക്കാന്‍ നിയമവഴികള്‍ തേടാതെയുള്ള സ്‌കൂളിന്‍റെ ഇത്തരം പ്രവൃത്തികള്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും കമ്മിഷന്‍ വിലയിരുത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പലും സെക്രട്ടറിയും കമ്മിഷന്‍റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടതാണ്. ബാലാവകാശ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍. സുനന്ദ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: സ്കൂൾ തടഞ്ഞുവച്ച ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിക്ക് അടിയന്തരമായി നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് എച്ച്എസ്എസ്സിൽ ഒന്ന് മുതല്‍ പത്തുവരെ പഠനം പൂര്‍ത്തിയാക്കിയ കുട്ടിക്ക് അടിയന്തരമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.

ട്യൂഷന്‍ ഫീ നല്‍കിയില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്‍റെ ലംഘനമാണെന്നും ഫീസ് ഈടാക്കാന്‍ നിയമവഴികള്‍ തേടാതെയുള്ള സ്‌കൂളിന്‍റെ ഇത്തരം പ്രവൃത്തികള്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും കമ്മിഷന്‍ വിലയിരുത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പലും സെക്രട്ടറിയും കമ്മിഷന്‍റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടതാണ്. ബാലാവകാശ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍. സുനന്ദ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്ഡിപിഐ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു, ചൊവ്വന്നൂർ പഞ്ചായത്ത് ഭരണം കോൺഗ്രസിന്, രാജിയില്ലെന്ന് പ്രാദേശിക നേതൃത്വം
എസ്ഡിപിഐയെ അടുപ്പിക്കാതെ കോൺഗ്രസ്, നാവായിക്കുളത്ത് ഭൂരിപക്ഷം ഇരട്ടിയായിട്ടും പ്രസിഡന്റ് സ്ഥാനമില്ല; കാലുവാരിയും ഭാ​ഗ്യം തുണച്ചും തെരഞ്ഞെടുപ്പ്