'ദി ടച്ച് ഓഫ് അമി', വില 5 കോടി, കയ്യിലിടാൻ നോക്കേണ്ട, ഇത് ഗിന്നസ് റെക്കോർഡിട്ട ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം!

Published : Jun 18, 2026, 04:57 PM IST
touch of ami

Synopsis

24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്.

ആലപ്പുഴ: കയ്യിലണിയാൻ മാത്രമല്ല, വിലയും സവിശേഷതകളും കേട്ടാൽ ആരും കണ്ണുതള്ളിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം ആലപ്പുഴയിൽ പ്രദർശനത്തിന് എത്തിച്ചു. മുല്ലക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 5 കോടി രൂപ വിലമതിക്കുന്ന ഈ അപൂർവ ഗിന്നസ് മോതിരം പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഈ മോതിരം ആലപ്പുഴയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഈ അപൂർവ മോതിരം പ്രദർശിപ്പിക്കുന്നത്. 22-ാം തീയതി വരെ നൂർ ജുവലറിയിൽ പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി കാണാം. അപൂർവമായ ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാനും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാനുമായി വലിയ ജനത്തിരക്കാണ് ഇപ്പോൾ ഷോറൂമിൽ അനുഭവപ്പെടുന്നത്.

ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ പതിപ്പിച്ചതിനാണ് ഈ മോതിരത്തിന് ലോക ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്. മലപ്പുറത്തെ പ്രമുഖ ഡയമണ്ട് ബ്രാൻഡായ സ്വാ ഡയമണ്ട്സാണ് ഈ ലോകോത്തര മോതിരം നിർമ്മിച്ചത്. 20 വിദഗ്ധരായ തൊഴിലാളികൾ ചേർന്ന് 3 മാസത്തെ ഡിസൈനിങ്ങിനും 6 മാസത്തെ കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയന്ത്രണം നഷ്ടമായി, മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക്, രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്
ആശുപത്രിയുടെ പിന്‍ഭാഗത്ത് ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ടത് കണ്ട് സംശയം; സിസിടിവി സ്ഥാപിച്ചു, അടുത്ത ദിവസം മോഷ്ടാക്കൾ കുടുങ്ങി