കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയവരെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റിൽ

Published : Mar 19, 2024, 07:30 PM ISTUpdated : Mar 19, 2024, 07:34 PM IST
കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയവരെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റിൽ

Synopsis

കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയ യുവാക്കളെ പല്ലന കുമാര കോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.

ഹരിപ്പാട്: കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയ യുവാക്കളെ പല്ലന കുമാര കോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22) അഞ്ചു തെങ്ങിൽ അനന്ത കൃഷ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25 ന് രാത്രി പത്തരക്കായിരുന്നു സംഭവം. 

ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24) ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരുക്കേറ്റത്. കമ്പിവടി കൊണ്ടും മറ്റു അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു കാറിലും ആറു ബൈക്കുകളിലുമായി വന്ന പതിനഞ്ച് അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്. തൃക്കുന്നപ്പുഴ എസ് എച്ച് ഒ വി എസ് ശിവപ്രകാശ്, സീനിയർ സിപിഒ വിഷ്ണു, സിപിഒ മാരായ ജഗൻ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

തൃശൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിന്നുകത്തി, പിന്നാലെ പൊട്ടിത്തെറിച്ചു; നാട്ടുകാർ പരിഭ്രാന്തരായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി