തൃശൂരിൽ കടയിൽ കയറി യുവതിയെ ആക്രമിച്ച് മാല കവർന്നു; രണ്ടുപേർ അറസ്റ്റിൽ

Published : Aug 23, 2026, 09:27 PM IST
thrissur chain snatching

Synopsis

പെരിഞ്ഞനം സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. കൈപ്പമംഗലം പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എമ്മാട് കാരേപ്പറമ്പില്‍ വീട്ടില്‍ സനോജ് കെ. ഫസല്‍ (34), കഴുവിലങ്ങ് മാടത്തിങ്കല്‍ വീട്ടില്‍ ഫാസിന്‍ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. 16ന് വൈകീട്ട് 5.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിഞ്ഞനം സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. കൈപ്പമംഗലം പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടറിലെത്തിയ പ്രതികളില്‍ ഒരാള്‍ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ച ഇവരെ പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സനോജ് മതിലകം പോലീസ് സ്റ്റേഷനില്‍ 2024 വര്‍ഷത്തില്‍ ഒരു അടിപിടികേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. രതീഷ് കുമാര്‍ ആര്‍., കൈപ്പമംഗലം സബ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് കെ., ജയകുമാര്‍ ടി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത് ചന്ദ്രന്‍ എ.സി., ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ ആര്‍. കൃഷ്ണ, ബിജു കെ.സി. നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാവില്‍ അതിക്രമിച്ച് കയറി, 4500 ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷ്ടിച്ചു, കള്ളൻ പിടിയിൽ; വലയിലായത് പഴനി സ്വദേശി
'പണം നൽകാം'; മോഷണക്കുറ്റം ആരോപിച്ച് ഏഴാംക്ലാസുകാരനെ ക്രൂരമായി മർദിച്ച സംഭവം: കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി സൂചന