Latest Videos

മലപ്പുറത്ത്‌ മണിക്കൂറുകളോളം ഗതാഗതം മുടക്കി കാട്ടാനകൾ -വീഡിയോ

By Web TeamFirst Published Jul 6, 2022, 9:54 PM IST
Highlights

മലപ്പുറത്ത്‌ മണിക്കൂറുകളോളം ഗതാഗതം മുടക്കി കാട്ടാനകൾ. വാഹനം തകർത്തു.

മലപ്പുറം: മലപ്പുറത്ത്‌ മണിക്കൂറുകളോളം ഗതാഗതം മുടക്കി കാട്ടാനകൾ വാഹനം തകർത്തു. പടക്കം പൊട്ടിച്ചു കാട്ടാനകളെ റോഡ് കടത്തി വിട്ട് വനപാലക സംഘം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ സംസ്ഥാന പാതയോരത്തും  കൃഷിയിടത്തിലുമാണ്  കാട്ടാനകൾ നിലയുറപ്പിച്ചത്.

ഇന്നു പുലർച്ചെയാണ് പനഞ്ചോല വഴിയെത്തിയ രണ്ട് കാട്ടാനകൾ  സംസ്ഥാന പാത മുറിച്ച് കടന്ന് കൃഷിയിടത്തിൽ കുടുങ്ങിയത്. മണിക്കൂറുകളോളം ആനകൾ നാട്ടുകാരെ ഭീതിയിലാക്കി. തുടർന്ന് കരുവാരക്കുണ്ട് പോലീസും, വനപാലകരും സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ഒരാനയെ വനാതിർത്തിയിലേക്ക്  കടത്തിവിട്ടു. 

മറ്റൊന്ന് കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചു. ഇതിനെ കയറ്റിവിടാനായി  ഏറെ നേരം  കരുവാരക്കുണ്ട് -മേലാറ്റൂർ റൂട്ടിൽ ഗതാഗതം നിർത്തിവച്ചു. ഇതിനിടെ  റോഡിലൂടെ പോയ ഒരു വാഹനത്തിനും കാട്ടാന നാശം വരുത്തി. നാട്ടുകാരും യാത്രക്കാരും മുൾമുനയിലായി. 

Read more: ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത്, ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

റോഡരികിലെ  കൃഷിക്കും കട്ടാന വലിയ നാശം വരുത്തി. ഒടുവിൽ ദീർഘനേരത്തെ പ്രയത്നത്തിന് ശേഷമാണ്  കാട്ടിലേക്ക് തുരത്തിയത്. ഇനിയും ഇറങ്ങി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കാട്ടാനകളെ തടയുന്നതിൽ ശാശ്വതമായ പ്രതിരോധ സംവിധാനം ഒരുക്കാതിൽ നാട്ടുകാർ പ്രതിഷേധത്തിൽ ആണ്.

'ഇത് വെറും ബ്ലേഡ് അല്ല, കൊടുവാള്‍'; ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി അമ്പാടി ഉണ്ണി

വളാഞ്ചേരി: അനധികൃത പണമിടപാട് മാഫിയകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി ഒരാള്‍ അറസ്റ്റില്‍. വളാഞ്ചേരി കാവുംപുറം സ്വദേശി സുബ്രഹ്മണ്യന്‍ എന്ന അമ്പാടി ഉണ്ണി (51)യാണ് പിടിയിലായത്. കോടതി നിര്‍ദേശാനുസരണം വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍  കെ ജെ ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ രേഖകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. ആര്‍ സി ബുക്ക്, ചെക്ക് ലീഫ്, മുദ്ര പേപ്പര്‍, ആധാരം ഉള്‍പ്പെടെ 1509 രേഖകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി നേരത്തെ നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ മറവില്‍ വീട്ടില്‍ വെച്ചായിരുന്നു രേഖകള്‍ വാങ്ങിച്ച് ഇടപാടുകള്‍ നടത്തിയിരുന്നത്.

രേഖകളില്‍ മേല്‍ ഉയര്‍ന്ന പലിശയ്ക്കാണ് പ്രതി പണം നല്‍കിയിരുന്നത്. വിവരം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്നും അനധികൃതമായി പണമിടപാട് നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിപിഒമാരായ മനോജ്, ദീപക്, പ്രമോദ്, അനു, മോഹനന്‍ പദ്മിനി, സിപിഒമാരായ ഹാരിസ്, രജീഷ്, അഭിലാഷ്, മനോജ്, ഗിരീഷ്, ആന്‍സണ്‍, റഷീദ് രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു.

 

click me!