
കോതമംഗലം:എറണാകുളം കോതമംഗലത്ത് മുള്ളൻ പന്നിയെ കൊന്ന് മാംസ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. പിണവൂർക്കുടി സ്വദേശി ആലയ്ക്കൽ സുരേഷിനെയാണ് 2 കിലോ ഇറച്ചിയുമായി പിടികൂടിയത്. ഇറച്ചി ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു. കൂടെയുള്ളയാള്‍ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
കുട്ടമ്പുഴ, ഉരുൾതണ്ണി വനമേഖലകളിൽ വ്യാപകമായി നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന കർശനമാക്കിയതോടെയാണ് സംഘം വലയിലായത്. രണ്ടംഗസംഘം മുള്ളൻപന്നിയുടെ ഇറച്ചി കുട്ടമ്പുഴയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകർ വാഹനപരിശോധന നടത്തിയത്. ഉരുളൻ തണ്ണി സ്വദേശി എൽദോസ് ഓടിരക്ഷപ്പെട്ടത്. ഇയാൾക്കു വേണ്ടി വനപാലകർ അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam