മകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്; സൂര്യനെല്ലിയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

Published : Jun 08, 2026, 12:01 PM IST
Wild Elephant

Synopsis

സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കാണാതെ മുന്നിൽപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മകന് പരിക്കേൽക്കുകയും, വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു

ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതിനാൽ ആന നിൽക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വന്യജീവി ആക്രമണം പതിവായതോടെ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വലിയ രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് തൊട്ടുമുന്നിൽ നിന്ന് ഇളനീർ കച്ചവടക്കാരന്റെ ഗുഡ്‌സ് ഓട്ടോ മോഷണം പോയി; മോഷ്ടാവ് വാളയാർ കടന്നതായി സൂചന
കെഎസ്ആർടിസി ബസ് കള്ളനെ പിടിക്കാനായില്ല, ഇരുട്ടിൽ തപ്പി പൊലീസ്; പാലക്കാട് വീണ്ടും വാഹനമോഷണം