ലോകകപ്പ് ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് കടുത്ത തിരിച്ചടി, ഉത്തരവുമായി തദ്ദേശ വകുപ്പ്; ഗുരുവായൂരിൽ പ്രദര്‍ശനം നിര്‍ത്തിവച്ചു

Published : Jun 16, 2026, 12:26 PM IST
big screen world cup

Synopsis

ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവന്ന ലോകകപ്പ് ഫുട്‌ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനം തദ്ദേശ സ്വയംഭരണ വകുപ്പ് നിർത്തിവെപ്പിച്ചു. ടൗൺ ഹാൾ സൗജന്യമായി അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് നടപടി. സർക്കാർ അനുമതിയില്ലാതെ പ്രദർശനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് പ്രദർശനം അനിശ്ചിതത്വത്തിലായത്.

തൃശൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഒടുവില്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രദര്‍ശനം അനിശ്ചിതത്വത്തിലായത്. ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവന്ന ലോകകപ്പ് ഫുട്‌ബോള്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് ടൗണ്‍ ഹാള്‍ സൗജന്യമായി അനുവദിച്ചതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് കര്‍ശന നിലപാട് സ്വീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ പ്രദര്‍ശനം തുടരുന്നത് തടയണമെന്നാവശ്യപ്പെട്ട് ടി കെ വിനോദ് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ജോയിന്‍റ് ഡയറക്ടര്‍ ജൂണ്‍ 8-ന് പുറപ്പെടുവിച്ച ഉത്തരവ് രേഖപ്പെടുത്തിക്കൊണ്ട് ഹര്‍ജി തീര്‍പ്പാക്കി. സര്‍ക്കാര്‍ അനുമതി ഇല്ലാതെ നഗരസഭയുടെ പ്രദര്‍ശനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു. 

ആദ്യം പ്രദര്‍ശനം വിലക്കി തദ്ദേശ വകുപ്പ് കത്ത് നല്‍കിയിരുന്നെങ്കിലും, പിന്നീട് കൗണ്‍സില്‍ തീരുമാനം നടപ്പാക്കാമെന്ന നിര്‍ദ്ദേശം വന്നതോടെ പ്രദര്‍ശനം നാല് ദിവസത്തോളം നീണ്ടുനിന്നിരുന്നു. എന്നാല്‍, വീണ്ടും തദ്ദേശ വകുപ്പ് ഇടപെടുകയും ടൗണ്‍ ഹാള്‍ സൗജന്യമായി നല്‍കുന്നത് മാറ്റിവെക്കാന്‍ കത്ത് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. ജൂണ്‍ 17-നകം ഈ വിഷയത്തില്‍ അന്തിമ നിലപാട് അറിയിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിന് ടൗണ്‍ ഹാള്‍ സൗജന്യമായി അനുവദിച്ച നടപടിയില്‍ വിയോജനക്കുറിപ്പ് നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ലോഡ്ജിനെക്കുറിച്ച് രഹസ്യവിവരം, സംയുക്ത നീക്കത്തിൽ പിടിയിലായത് കോളേജ് വിദ്യാർത്ഥിയടക്കം 4 പേർ; മലപ്പുറത്ത് എംഡിഎംഎ വേട്ട
മദ്യലഹരിയിൽ കാറുമായി പൊലീസുകാരന്റെ പരാക്രമം, കെഎസ്ആർടിസി ബസിലടക്കം തട്ടി, സിസിടിവി ദൃശ്യം പുറത്ത്