
ഹൈദരാബാദ്: ജയിൽ ശിക്ഷ കാലാവധി കഴിഞ്ഞിറങ്ങിയ തടവുകാർക്ക് ജോലി നൽകി തെലുങ്കാന ജയിൽ വകുപ്പ്. തെലങ്കാന ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച 155 പേരെയാണ് വിവധ തസ്തികകളിലായി നിയമിച്ചത്. ജയിൽ ഗവേഷണ വകുപ്പ് സംഘടിപ്പിച്ച തൊഴിൽ മേളയിൽ വച്ചാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്.
31 ജില്ലകളിൽ നിന്നായി 230 മോചിപ്പിക്കപ്പെട്ട തടവുകാരാണ് മേളയുടെ ഭാഗമായി എത്തിയത്. ഡ്രൈവർമാർ, ടെക്നീഷ്യൻമാർ, ഹൗസ് കീപ്പിങ്ങ്, ഇലക്ട്രീഷ്യൻമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ, ഹെൽപ്ലേഴ്സ്മാർ തുടങ്ങിയ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടത്തിയത്.
ഫ്ലിപ്പ്കാർട്ട്, എച്ച്ഡിഎഫ്സി എന്നിവ ഉൾപ്പെടെ 12 കമ്പനികൾ മേളയിൽ പങ്കെടുത്തു.
തടവുകാരുടെ ജീവിതം മാറ്റി മറിക്കുന്നതിനായി നിരവധി നൂതന പദ്ധതികൾക്ക് തെലങ്കാന സർക്കാർ രൂപം നൽകിയിരുന്നു. നൈപുണ്യ വികസനം, തടവുകാർക്ക വായ്പ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. വിട്ടയച്ച തടവുകാരെ ജീവനോപാധിയായി നിലനിർത്താനും വീണ്ടും കുറ്റങ്ങൾ ചെയ്യുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതെന്ന് ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam