
മുംബൈ: ഹരിയാനയിലെ ഗുഡ്‍ഗാവ് സ്വദേശിയും ബിസിനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് മുംബൈ സ്വദേശിയായ യുവവ്യവസായിക്ക് എതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച് നൽകിയ കേസാണ് കോടതി വ്യാജമെന്ന് കണ്ടെത്തിയത്. നേഹയുടെ കമ്പനിയും ആരോപണ വിധേയന്‍റെ കമ്പനിയും തമ്മിൽ ട്രേഡ് മാർക്കിനെച്ചൊല്ലി നിയമ പോരാട്ടം നടന്നിരുന്നു. കേസിൽ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ പക തീർക്കാനാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.
പരാതി വ്യാജമാണന്ന് കാട്ടി കമ്പനി ഉടമയും കോടതിയെ സമീപിച്ചു. വിചാരണ വേളയിൽ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയർ കോടതിയിൽ സമ്മതിക്കുകയായിരുന്നു. വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിച്ചെന്നും കോടതി കുറ്റപ്പെടുത്തി.
സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ള മുന്നറിയെപ്പ് എന്ന നിലയിലാണ് കാൽ കോടി രൂപയുടെ ഭീമൻ പിഴ യുവതിക്കെതിരെ കോടതി ചുമത്തിയത്. ഇത്തരം വ്യാജ പരാതികൾ സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam