
ദില്ലി: രാജ്യത്തെ ആരോഗ്യമേഖലയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇനി മുതല്‍ മാനസിക രോഗികള്‍ക്കും ചികിത്സയ്ക്കായി ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കൈമാറി. 2017ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് ഭേദഗതിക്കനുസരിച്ചാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തോടുകൂടിയാണ് ഭേദഗതി ചെയ്ത നിയമം നിലവില്‍ വന്നിരുന്നത്.
എന്നാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ അപ്പോഴും തീരുമാനമായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് നടത്തിയ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ ഏതാണ് 15 ശതമാനത്തോളം ആളുകള്‍ക്ക് മാനസികാരോഗ്യ പരിരക്ഷ ആവശ്യമാണ്.
ഉത്കണ്ഠയും വിഷാദവുമടക്കമുള്ള എല്ലാ തരത്തിലുള്ള മാനസിക വിഷമതകള്‍ക്കുമുള്ള ചികിത്സാച്ചെലവും മരുന്നുകളുമാണ് പോളിസിക്ക് കീഴില്‍ വരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam