ബസ് ചാര്‍ജ് ആയിരത്തില്‍ നിന്ന് പന്ത്രണ്ടായിരമാക്കി; ജമ്മു യുണിവേഴ്സിറ്റിയില്‍ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം

Published : Feb 07, 2019, 08:14 PM ISTUpdated : Feb 07, 2019, 08:16 PM IST
ബസ് ചാര്‍ജ് ആയിരത്തില്‍ നിന്ന് പന്ത്രണ്ടായിരമാക്കി; ജമ്മു യുണിവേഴ്സിറ്റിയില്‍ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം

Synopsis

പ്രതിഷേധവുമായി രംഗത്തെത്തിയ മലയാളികളായ വിദ്യാര്‍ഥികള്‍ക്കെതിരെയടക്കം പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധത്തിനിടെ സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്

ജമ്മു: ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി പ്രക്ഷോഭത്താല്‍ തിളച്ച് മറിയുകയാണ്. ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരായാണ് മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നത്. ഒരു വര്‍ഷത്തേക്ക് ആയിരം എന്ന ബസ് ചാര്‍ജ് ഒരു മാസത്തില്‍ ആയിരം ആക്കിയതിനെതിരെയാണ് വിദ്യാര്‍ഥി പ്രക്ഷോഭം.

പ്രതിഷേധവുമായി രംഗത്തെത്തിയ മലയാളികളായ വിദ്യാര്‍ഥികള്‍ക്കെതിരെയടക്കം പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധത്തിനിടെ സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നുണ്ട്.

സര്‍വ്വകലാശാലയിലേക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ യൂണിവേഴ്സി ബസിലാണ് എത്തുക. ഏകദേശം 25 കിലോമീറ്റര്‍ ദൂരമാണ് ഹോസ്റ്റലില്‍ നിന്ന് സര്‍വ്വകലാശാലയിലേക്കുള്ളത്. അതിനാല്‍ യുണിവേഴ്സിറ്റി ബസിനെയാണ് മിക്ക വിദ്യാര്‍ഥികളും ആശ്രയിക്കുക. അനിയന്ത്രിതമായ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാക്കില്ലെന്ന് കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു