പശുക്കളെ സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് പൂട്ടിയിട്ട് അലിഗഡിലെ കർഷകർ

Published : Dec 27, 2018, 11:29 PM ISTUpdated : Dec 28, 2018, 12:31 AM IST
പശുക്കളെ സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് പൂട്ടിയിട്ട് അലിഗഡിലെ കർഷകർ

Synopsis

ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കർഷകർ ഇവയെ പൂട്ടിയത്. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ പശുക്കളെ സർക്കാർ സ്ഥാപനങ്ങളിലെത്തിച്ചത്. 

അലിഗഢ്: ഗ്രാമങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പശുക്കളെ സർക്കാർ സ്കൂളുകളിലും ഹെൽത്ത് സെന്ററുകളിലും പൂട്ടിയിട്ട് അലിഗഢിലെ കർഷകർ. ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കർഷകർ ഇവയെ പൂട്ടിയത്. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ പശുക്കളെ സർക്കാർ സ്ഥാപനങ്ങളിലെത്തിച്ചത്. 

ഇത്തരത്തിൽ തെരുവുകളിൽ അലഞ്ഞു നടക്കുന്ന പശുക്കളെ സർക്കാർ സംരക്ഷണ കേന്ദ്രം ആരംഭിച്ച് സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പശുക്കളെ സ്കൂളുകളിൽ എത്തിച്ചതിനെ തുടർന്ന് കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അലിഗഡ്ഡിലെ ദമോത്തിയ ഗ്രാമത്തിലെ സ്കൂളിൽ മൊത്തം 500 പശുക്കളെയാണ് ഗ്രാമീണർ എത്തിച്ചത്. ഇവിടെ സ്കൂൾ രണ്ട് ദിവസത്തേയ്ക്ക് അവധിയാണ്. കഴിഞ്ഞ ദിവസം പശുക്കൾ 80 ഏക്കറോളം വരുന്ന ഗോതമ്പ് പാടം തിന്ന് നശിപ്പിച്ചതായി കർഷകർ വെളിപ്പെടുത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്