ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ സമരത്തിലേക്ക്

Published : Jan 05, 2019, 11:44 PM IST
ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ സമരത്തിലേക്ക്

Synopsis

ഫെബ്രുവരി ആറ് മുതൽ ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ‌ സമരത്തിലേക്ക്. നിലവിലുള്ള പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ പദ്ധതി വിതരണം തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. 

ലഖ്നൗ: ഫെബ്രുവരി ആറ് മുതൽ ഉത്തർപ്രദേശിൽ നാൽപത് ലക്ഷം സർക്കാർ ജീവനക്കാർ‌ സമരത്തിലേക്ക്. നിലവിലുള്ള പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ പദ്ധതി വിതരണം തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയതായി കൺവീനർ ഹരികിഷോർ തിവാരി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.  കഴിഞ്ഞ രണ്ട് മാസങ്ങളായി സർക്കാർ തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് സമരക്കാരുടെ ആരോപണം.

കഴിഞ്ഞ ഡിസംബർ 12 ന് പഴയ പെൻഷൻ വിതരണ സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ബൽ​ഗാമിൽ സമരത്തിനിറങ്ങിയിരുന്നു. നിലവിൽ സർക്കാരിന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളെ സമരക്കാർ വിമർശിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് സർ‌ക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ കർണാടകയിൽ സമരത്തിനിറങ്ങിയത്. വിവിധ ബാങ്ക് ജീവനക്കാരും പെൻഷൻ പദ്ധതിക്കെതിരെ സമരത്തിലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം