രക്തസാക്ഷിത്വം വരിച്ച 71 ധീരജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്

Published : Feb 21, 2019, 08:53 PM ISTUpdated : Feb 21, 2019, 08:56 PM IST
രക്തസാക്ഷിത്വം വരിച്ച 71 ധീരജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്

Synopsis

ആകെ 71 വീരമൃത്യു വരിച്ച ജവാന്മാരുടെ പേരും ഇന്ത്യയുടെ പതാകയുമാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്തായി ഗോപാല്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ബിക്കാനിറിലെ ഭഗത് സിംഗ് ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുവാവാണ് ഗോപാല്‍

ജയ്പൂര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ നടുക്കത്തില്‍ നിന്ന് രാജ്യം ഇതുവരെ വിമുക്തമായിട്ടില്ല. വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ ഓര്‍മകളിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. എന്നാല്‍, അവരുടെ പേരുകള്‍ ഒരിക്കലും തന്നില്‍ നിന്ന് വേര്‍പെടാതിരിക്കാന്‍ രാജസ്ഥാനിലെ ഒരു യുവാവ് ചെയ്തത് അറിഞ്ഞാല്‍ ആരുമൊന്ന് സല്യൂട്ട് ചെയ്തു പോകും.

രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ എന്ന യുവാവ് രക്ഷസാക്ഷികളായ ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ്. ആകെ വീരമൃത്യു വരിച്ച 71 ജവാന്മാരുടെ പേരും ഇന്ത്യയുടെ പതാകയുമാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്തായി ഗോപാല്‍ ടാറ്റൂ ചെയ്തിരിക്കുന്നത്.

ബിക്കാനിറിലെ ഭഗത് സിംഗ് ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുവാവാണ് ഗോപാല്‍. രാജ്യത്തിനായി ജീവന്‍ നല്‍കിയവരുടെ പേര് തന്നില്‍ നിന്ന് ഒരിക്കലും വേര്‍പെടാതിരിക്കാനാണ് ഇങ്ങനെ ടാറ്റൂ ചെയ്തതെന്ന് ഗോപാല്‍ പറഞ്ഞു.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് പുറമെ അടുത്ത കാലത്ത് രാജ്യത്തിനായി രക്തസാക്ഷികളായ 31 പേരുടെ പേര് കൂടെ ഗോപാല്‍ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, സംഭവം ബെംഗളൂരുവിൽ
ചോദ്യപേപ്പറിൽ 'മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങൾ'; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ