ഭൂമിയും വീടുകളും വിണ്ടുകീറി; ഇടുക്കി വണ്ണപുറത്തെ നിരവധി കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല

Published : Aug 21, 2018, 08:33 AM ISTUpdated : Sep 10, 2018, 01:05 AM IST
ഭൂമിയും വീടുകളും വിണ്ടുകീറി; ഇടുക്കി വണ്ണപുറത്തെ നിരവധി കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല

Synopsis

ചെറുതും വലുതുമായ നാൽപതിലധികം ഉരുളുകളാണ് വെള്ളളളിൽ  മാത്രം പൊട്ടിയത്. ഉരുൾപൊട്ടലിന്‍റെ ബാക്കിയായി മലയുടെ ഒരു ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറിയിരിക്കുന്നു. ഈ ഭാഗത്ത് മാത്രം 18 വീടുകൾ അപകടാവസ്ഥയിലാണ്. മുളളരിങ്ങാട് ഒരു വീട് പൂർണ്ണമായി ഇടിഞ്ഞ് താഴ്ന്നു. ഇവരുടെയെല്ലാം ജീവിത സമ്പാദ്യമായിരുന്നു ഈ വീടുകൾ. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ച് കിട്ടിയെങ്കിലും കിടപ്പാടം നഷ്ടമായതോടെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയാകും എന്നതിനെ കുറിച്ച് ഇവർക്ക് യാതൊരു നിശ്ചയമില്ല.

ഇടുക്കി:പ്രളയം ഒഴിഞ്ഞെങ്കിലും ഇടുക്കി വണ്ണപ്പുറത്തെ നിരവധി കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമിയും വീടുകളും വിണ്ടുകീറി അപകടാവസ്ഥയിലായതാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്. വണ്ണപ്പുറം വെള്ളളളിലെ എഴുപത്തെട്ടു കുടുംബങ്ങൾ ഒരാഴ്ചയോളമായി ഈ ദുരിതാശ്വാസ ക്യാമ്പിലാണ്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ക്യാമ്പിലെ ആർക്കും ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. കാരണം ഇവരിൽ പലരുടെയും ഭൂമിയുടെയും വീടുകളുടെയും  അവസ്ഥയതാണ്.
   
ചെറുതും വലുതുമായ നാൽപതിലധികം ഉരുളുകളാണ് വെള്ളളളിൽ  മാത്രം പൊട്ടിയത്. ഉരുൾപൊട്ടലിന്‍റെ ബാക്കിയായി മലയുടെ ഒരു ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറിയിരിക്കുന്നു. ഈ ഭാഗത്ത് മാത്രം 18 വീടുകൾ അപകടാവസ്ഥയിലാണ്. മുളളരിങ്ങാട് ഒരു വീട് പൂർണ്ണമായി ഇടിഞ്ഞ് താഴ്ന്നു. ഇവരുടെയെല്ലാം ജീവിത സമ്പാദ്യമായിരുന്നു ഈ വീടുകൾ. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ച് കിട്ടിയെങ്കിലും കിടപ്പാടം നഷ്ടമായതോടെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയാകും എന്നതിനെ കുറിച്ച് ഇവർക്ക് യാതൊരു നിശ്ചയമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം