ശബരിമല അറസ്റ്റ്: കോഴിക്കോട്- പാലക്കാട് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നു

Published : Nov 19, 2018, 03:39 AM ISTUpdated : Nov 19, 2018, 03:42 AM IST
ശബരിമല അറസ്റ്റ്:  കോഴിക്കോട്- പാലക്കാട് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നു

Synopsis

ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം അങ്ങാടിപ്പുറത്ത് ദേശീയപാത ഉപരോധിക്കുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്.

മലപ്പുറം: ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം അങ്ങാടിപ്പുറത്ത് ദേശീയപാത ഉപരോധിക്കുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലാണ് പ്രതിഷേധം.

പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ ദേശീയപാത ഉപരോധിക്കുന്നത്. എല്ലായിടങ്ങളിലും പൊലിസ് സ്റ്റേഷനു പുറത്ത് പ്രതിഷേധം നടന്നപ്പോഴായിരുന്നു ഇവിടെ സ്റ്റേഷന് അകത്ത് പ്രതിഷേധം അരങ്ങേറിയത്. നിരവധി വാഹനങ്ങള്‍ കടന്നപോകുന്ന പ്രധാനപ്പെട്ട റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ശബരിമലയില്‍ അയ്യപ്പഭക്തരോട് പൊലിസ് നീതി കാണിച്ചില്ല എന്ന് പറഞ്ഞാണ് പ്രതിഷേധം. കൂടുതല്‍ പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തുകയാണ്. 

ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ