
ദില്ലി:വിവാഹേതര ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497-ാം വകുപ്പിന് എതിരായ ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണമെന്നതാണ് ഹർജിയിലെ ചോദ്യം.
നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം 497-ാം വകുപ്പ് റദ്ദാക്കിയാൽ അത് വിവാഹം സമ്പ്രദായങ്ങളെ തകർക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam