കരുണാനിധിയുടെ മരണം: തമിഴ്നാട് സാധാരണ നിലയിലേക്ക്

Published : Aug 09, 2018, 08:56 AM ISTUpdated : Aug 09, 2018, 08:59 AM IST
കരുണാനിധിയുടെ മരണം: തമിഴ്നാട് സാധാരണ നിലയിലേക്ക്

Synopsis

ഇന്നലെ പൊതുദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നൈ: കരുണാനിധിയുടെ മരണത്തിന് ശേഷം തമിഴ്നാട്ടിലെ ജന ജീവിതം സാധാരണ നിലയിലേക്ക്. ബസുകൾ നിരത്തിലിറങ്ങുകയും, കട കമ്പോളങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളും പ്രവർത്തിക്കും. കരുണാനിധിയുടെ മരണത്തെ തുടർന്ന് ഇന്നലെ ഹർത്താലിന് സമാനമായ അവസ്ഥയായിരുന്നു തമിഴ്നാട്ടിൽ.

ഒരാഴ്ചത്തേക്ക്ഔദ്യോഗിക ദുഖാചരണം ആയതിനാൽ സർക്കാർ പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം ഇന്നലെ പൊതുദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ആളാണിത്. 

എന്നോർ സ്വദേശിനി ചെമ്പകമാണ് മരിച്ച ആദ്യത്തെ ആൾ. വിവിധ ഇടങ്ങളിൽ ഉണ്ടായ തിക്കിലും തിരക്കിലും  പൊലീസ് ലാത്തിച്ചാർജിലുമായി 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി