
ലക്‍നൗ: മോഷണം പോയ തന്‍റെ 10 ലക്ഷം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എം എല്‍ എ. മെഹ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം എല്‍ എ കല്‍പനാഥ് പസ്വാന്‍ ആണ് നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത് . മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടിയുണ്ടാക്കണമെന്നതായിരുന്നു പസ്വാന്‍റെ ആവശ്യം. അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു.
തനിക്ക് ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണ് പോകേണ്ടത്. കൂപ്പുകൈകളോടെ ഞാന്‍ യാചിക്കുകയാണ്. താന്‍ ദരിദ്രനായ വ്യക്തിയാണ്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു നിയമസഭയില്‍ പസ്വാന്‍ പറഞ്ഞത്. എം എല്‍ എ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്‍ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന സഭയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam