അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ

Published : May 17, 2024, 01:46 PM ISTUpdated : May 17, 2024, 03:25 PM IST
അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ

Synopsis

സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടതെന്ന് അല്‍ അന്‍ബ ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1550, 1437, 1843, 2000 പേരെയും പിരിച്ചുവിട്ടു. ഈ നടപടി സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.

Read Also -  മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ  19,710 പ്രവാസികൾ അറസ്റ്റിൽ 

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  19,710  വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന്   12,961   പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്  4,177  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,572  പേരുമാണ് പിടിയിലായത്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 979 പേരിൽ 54  ശതമാനം യമനികളും 43  ശതമാനം എത്യോപ്യക്കാരും  മൂന്ന്  ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച   46  പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 12 പേരെ കസ്റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം