
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പരിശോധന 35 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ചയിലെ 54,325 ടെസ്റ്റുകളടക്കം മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോള്‍ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,81,435 പേര്‍ക്ക് മാത്രമാണ്. ഈ രോഗികളില്‍ 2,43,688 പേര്‍ സുഖം പ്രാപിച്ചു.
2,984 ആളുകള്‍ മരണത്തിന് കീഴടങ്ങി. ബാക്കി ചികിത്സയില്‍ തുടരുന്നത് 34,763 പേര്‍ മാത്രമാണ്. അതില്‍ 1,983 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുകയാണ്. പുതുതായി 1,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,635 രോഗികള്‍ സുഖം പ്രാപിച്ചു. ചൊവ്വാഴ്ച മരിച്ചത് 35 പേരാണ്. റിയാദ് 6, ജിദ്ദ 9, മക്ക 6, ദമ്മാം 1, ഹുഫൂഫ് 1, മദീന 2, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 1, തബൂക്ക് 2, മഹായില്‍ 1, സബ്യ 1, സകാക 1, ബല്ലസ്മര്‍ 1, ഹുറൈംല 1, സുലൈയില്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം സ്ഥിതിവിവരം പരിശോധിക്കുമ്പോള്‍ നില ഏറെ മെച്ചപ്പെടുന്നതായാണ് വ്യക്തമാകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയര്‍ന്നു.
യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം; പുതിയ രോഗികള്‍ ഇരുന്നൂറില്‍ താഴെ, 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല
കുവൈത്തില്‍ 475 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam