Houthi Boat Destroyed : സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹൂതി ബോട്ട് സഖ്യസേന തകര്‍ത്തു

Published : Feb 19, 2022, 11:20 PM ISTUpdated : Feb 19, 2022, 11:25 PM IST
Houthi Boat Destroyed : സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹൂതി ബോട്ട് സഖ്യസേന തകര്‍ത്തു

Synopsis

സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണങ്ങളില്‍ ലോകരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഹൂതി ബോട്ട് (Houthi Boat) ചെങ്കടിന്റെ (Red Sea) തെക്കന്‍ മേഖലയില്‍ വെച്ച് അറബ് സഖ്യസേന തകര്‍ത്തു. സൗദി ടെലിവിഷന്‍ വെള്ളിയാഴ്ചയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യെമനിലെ ഹുദൈദ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. സൗദി അറേബ്യയെയും യുഎഇയെയും ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണങ്ങളില്‍ ലോകരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്
 

അബുദാബി: യുഎഇക്ക് (UAE) നേരെയുള്ള ഹൂതികളുടെ ആക്രമണ (Houthi attack) ഭീഷണി ചെറുക്കുന്നതിന് പിന്തുണയുമായി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ (US Fughter jets) അബുദാബിയിലെത്തി. ശനിയാഴ്‍ചയാണ് ആറ് എഫ് -22 യുദ്ധവിമാനങ്ങള്‍ (F-22 fighter jets) വിര്‍ജീനിയയിലെ യു.എസ് എയര്‍ഫോഴ്‍സ് ബേസില്‍ (US Air Force Base in Virginia) നിന്ന് അബുദാബിയിലെ അല്‍ ദഫ്റ വ്യോമ താവളത്തിലെത്തിയത് (Al-Dhafra Air Base). യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi Rebels) ആക്രമണം പ്രതിരോധിക്കാന്‍ യുഎഇക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ നിലവില്‍ രണ്ടായിരം അമേരിക്കന്‍ സൈനികരാണുള്ളത്. എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോള്‍ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് എഫ് - 22 വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ ശക്തമായ സംവിധാനങ്ങളുള്ള യുഎഇ വ്യോമ സേനയ്‍ക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വ്യോമസേനയുടെ മിഡില്‍ ഈസ്റ്റ് കമാണ്ടര്‍ പ്രസ്‍താവനയിലൂടെ അറിയിച്ചു. 

യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് കോള്‍ യുഎഇയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പല്‍ യുഎഇ നാവിക സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രഹസ്യാന്വേഷണ, മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് പുറമെ വ്യോമ പ്രതിരോധത്തിന് ആവശ്യമായ പിന്തുണയും ഈ യുദ്ധക്കപ്പല്‍ ഒരുക്കും. യുഎഇയുമായി അമേരിക്കയ്‍ക്കുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഈ സൈനിക സഹകരണത്തിലൂടെ വ്യക്തമാവുന്നതെന്നും പ്രസ്‍താവനയില്‍ പറയുന്നു.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior)  കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍‌ക്കാര്‍‌ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം