വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ചു; വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

Published : Jun 19, 2022, 03:48 PM IST
വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ചു; വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

Synopsis

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് വീട്ടുജോലിക്കാരി തൊഴിലുടമയെ ആക്രമിച്ചത്. മുഷ്ടി ചുരുട്ടി ഇടിച്ചെന്നും നിലത്തിട്ട് മര്‍ദ്ദിച്ചെന്നും തന്റെ മക്കള്‍ ഓടിയെത്തിയാണ് ആക്രമണം നിര്‍ത്തിയതെന്നും തൊഴിലുടമ പറഞ്ഞു. 

ദുബൈ: ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ച വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ. തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി മുടിയില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിച്ച് താഴെയിടുകയും വിരല്‍ ഒടിക്കുകയും ചെയ്തതായി കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി കണ്ടെത്തി.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് വീട്ടുജോലിക്കാരി തൊഴിലുടമയെ ആക്രമിച്ചത്. മുഷ്ടി ചുരുട്ടി ഇടിച്ചെന്നും നിലത്തിട്ട് മര്‍ദ്ദിച്ചെന്നും തന്റെ മക്കള്‍ ഓടിയെത്തിയാണ് ആക്രമണം നിര്‍ത്തിയതെന്നും തൊഴിലുടമ പറഞ്ഞു. 

തൊഴിലുടമയുടെ മക്കളാണ് ആംബുലന്‍സ് വിളിച്ചതും ദുബൈ പൊലീസില്‍ വിവരം അറിയിച്ചതും. തുടര്‍ന്ന് പ്രതിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തൊഴിലുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തൊഴിലുടമയക്ക് പരിക്കേറ്റതായും വിരല്‍ ഒടിഞ്ഞെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. തൊഴിലുടമയെ ആക്രമിച്ചത് വീട്ടുജോലിക്കാരി നിഷേധിച്ചു. തൊഴിലുടമ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ചതായിരുന്നു എന്നാണ് ഇവരുടെ വാദം. കോടതി വിധിച്ച ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയായ വീട്ടുജോലിക്കാരിയെ നാടുകടത്തും. 

സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചു; ഡ്രൈവര്‍ക്ക് വന്‍തുക പിഴ

യുഎഇയിലെ ഫോൺ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാം; പുതിയ പദ്ധതി ഇങ്ങനെ

ദുബൈ: യുഎഇയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാന്‍ അവസരം. ഇത്തിസാലാത്താണ് ഹാഷ് ടാഗ് എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ട് അക്കം വരെയുള്ള ഫോണ്‍ നമ്പറുകള്‍ ലേലത്തിലൂടെയാവും ആവശ്യക്കാര്‍ക്ക് ലഭിക്കുക. ലേല സ്ഥാപനമായ എമിറേറ്റ്സ് ഓക്ഷനുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന നമ്പറുകളില്‍ ഏറ്റവും ജനപ്രിയമായ #10 എന്ന നമ്പറിന് 2,00,000 ദിര്‍ഹമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഒരു നമ്പറായിരിക്കും ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. ഇത്തരമൊരു നമ്പര്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളെ വിളിക്കുന്നവര്‍ക്ക് 10 അക്ക നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഏതാനും നമ്പറുകള്‍ ഡയല്‍ ചെയ്‍താല്‍ മതിയാവും.

യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി

എന്നാല്‍ ഇത്തരം നമ്പറുകള്‍ പുതിയ മൊബൈല്‍ നമ്പറുകളായിരിക്കില്ലെന്നും ഇപ്പോഴുള്ള നമ്പര്‍ അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ ഉപഭോക്താവിനെ എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള ഒരു കോഡ് മാത്രമായിരിക്കും പുതിയ നമ്പറെന്നും അറിയിച്ചിട്ടുണ്ട്. നാല്‍പതോളം ഹാഷ് ടാഗ് നമ്പറുകള്‍ ഇപ്പോള്‍ ലേലത്തിന് വെച്ചിട്ടുണ്ട്. ജൂണ്‍ 22ന് ലേലം അവസാനിക്കും.

#10 എന്ന നമ്പര്‍ 2,00,000 ദിര്‍ഹം നല്‍കി സ്വന്തമാക്കാന്‍ 26 പേര്‍ രംഗത്തുണ്ട്. #1000 എന്ന നമ്പറിന് 33 പേരാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. 32,500 ദിര്‍ഹമാണ് ഇതിന്റെ വില. #1234 എന്ന നമ്പറിനായി 23 ആവശ്യക്കാരുണ്ട്. 50,000 ദിര്‍ഹമാണ് അടിസ്ഥാന വില. #11 ന് അടിസ്ഥാന വില 1,14,000 ദിര്‍ഹമാണ്. 

വന്‍തുക നല്‍കി ഈ നമ്പറുകള്‍ വാങ്ങിയതുകൊണ്ട് മാത്രം ഇവ ഉപയോഗിക്കാനാവില്ല. ആദ്യത്തെ 12 മാസം സേവനം സൗജന്യമായിരിക്കുമെങ്കിലും പിന്നീട് ഓരോ മാസവും 375 ദിര്‍ഹം വീതം ഫീസ് നല്‍കണം. യുഎഇയില്‍ നിന്ന് മാത്രമേ ഹാഷ് ടാഗ് നമ്പറില്‍ ബന്ധപ്പെടാനാവൂ. വിദേശത്ത് നിന്ന് വിളിക്കുന്നവരും റോമിങില്‍ ആയിരിക്കുമ്പോഴും ഒക്കെ സാധാരണ നമ്പറില്‍ തന്നെ വിളിക്കണം. എന്നാല്‍ സേവനം വേണ്ടെന്ന് തോന്നിയാല്‍ ഉപേക്ഷിക്കുകയും ചെയ്യാം. ഉപേക്ഷിക്കുന്ന നമ്പറുകള്‍ 12 മാസം വേറെ ആര്‍ക്കും നല്‍കാതെ സൂക്ഷിക്കും. അതിന് ശേഷം മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് സ്വന്തമാക്കാം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ