ബവേറിയ സംസ്ഥാനത്തെ പസാവിലെ ഡ്രൈവര്‍ക്കാണ് 5,000 യൂറോ പിഴ വിധിച്ചത്. പസാവു ജില്ലാ കോടതിയുടേതാണ് വിധി. കോടതി ഉത്തരവില്‍ ഡ്രൈവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ബര്‍ലിന്‍: വാഹനയാത്രക്കിടെ സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചതിന് ഡ്രൈവര്‍ക്ക് പിഴ. ജര്‍മ്മനിയിലെ ബവേറിയയിലാണ് സംഭവം. 5,000 യൂറോ (നാലു ലക്ഷത്തിലേറെ രൂപ) ആണ് 53കാരനായ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്.

ബവേറിയ സംസ്ഥാനത്തെ പസാവിലെ ഡ്രൈവര്‍ക്കാണ് 5,000 യൂറോ പിഴ വിധിച്ചത്. പസാവു ജില്ലാ കോടതിയുടേതാണ് വിധി. കോടതി ഉത്തരവില്‍ ഡ്രൈവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് മാസങ്ങളോളം നീണ്ടു. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതായി പൊലീസിന് അയച്ച കത്തില്‍ പറയുന്നു. വാഹനം ഓടിക്കുമ്പോള്‍ നടുവിരല്‍ കാണിക്കുന്നത് ജര്‍മനിയില്‍ സെക്ഷന്‍ 185 പ്രകാരം കുറ്റകരമാണ്. 

യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ

പൂര്‍ണഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

ഇല്ലിനോയ്‌സ്: അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. ലീസ് എ ഡോഡ് എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. 

ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇല്ലിനോയ്‌സ് പൊലീസ് പുറത്തുവിടുകയായിരുന്നു. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. മകളെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു. 

അന്വേഷണത്തില്‍ പ്രതിയായ കാമുകന്‍ അറസ്റ്റിലായി. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും.