ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്

Published : Jun 20, 2022, 01:38 PM ISTUpdated : Jun 20, 2022, 01:39 PM IST
ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്

Synopsis

മൊബൈല്‍ ഫോണ്‍, വാലറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗാണ് ദുബൈയില്‍ ബസ് യാത്രക്കിടെ നഷ്ടമായത്. ബസ് സഞ്ചരിച്ച റൂട്ടോ മറ്റ് വിവരങ്ങളോ വിനോദ സഞ്ചാരിക്ക് ഓര്‍മ്മയില്ലായിരുന്നു.

ദുബൈ: ദുബൈയില്‍ യാത്രക്കിടെ വിനോദ സഞ്ചാരിയുടെ ബാഗുകള്‍ നഷ്ടമായി. 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി നല്‍കി ദുബൈ ടൂറിസ്റ്റ് പൊലീസ്. റഷ്യന്‍ വിനോദ സഞ്ചാരിയുടെ രണ്ട് ബാഗുകള്‍ നഷ്ടപ്പെട്ട വിവരം ദുബൈ പൊലീസ് കോള്‍ സെന്ററിലാണ് ലഭിച്ചത്.

മൊബൈല്‍ ഫോണ്‍, വാലറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗാണ് ദുബൈയില്‍ ബസ് യാത്രക്കിടെ നഷ്ടമായത്. ബസ് സഞ്ചരിച്ച റൂട്ടോ മറ്റ് വിവരങ്ങളോ വിനോദ സഞ്ചാരിക്ക് ഓര്‍മ്മയില്ലായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് സംവിധാനങ്ങളുെ സഹായത്തോടെ പൊലീസ് സംഘം വളരെ വേഗം തന്നെ വിനോദ സഞ്ചാരി ലാമെര്‍ മുതല്‍ പാം വരെ സഞ്ചരിച്ച ബസ് കണ്ടെത്തി. തുടര്‍ന്ന് ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടു. ബസില്‍ ബാഗ് കണ്ടെത്തിയ വിവരം ഡ്രൈവര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാഗ് വിനോദ സഞ്ചാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ദുബൈ പൊലീസിന്റെ ജാഗ്രതയ്ക്ക് ടൂറിസ്റ്റ് നന്ദി പറഞ്ഞു. 

പ്രതികൂല കാലാവസ്ഥയിലും റണ്‍വേ കാണാം; അബുദാബി വിമാനത്താവളത്തില്‍ പുതിയ വെളിച്ച സംവിധാനം

വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ചു; വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

ദുബൈ: ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ച വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ. തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി മുടിയില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിച്ച് താഴെയിടുകയും വിരല്‍ ഒടിക്കുകയും ചെയ്തതായി കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി കണ്ടെത്തി.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് വീട്ടുജോലിക്കാരി തൊഴിലുടമയെ ആക്രമിച്ചത്. മുഷ്ടി ചുരുട്ടി ഇടിച്ചെന്നും നിലത്തിട്ട് മര്‍ദ്ദിച്ചെന്നും തന്റെ മക്കള്‍ ഓടിയെത്തിയാണ് ആക്രമണം നിര്‍ത്തിയതെന്നും തൊഴിലുടമ പറഞ്ഞു. 

തൊഴിലുടമയുടെ മക്കളാണ് ആംബുലന്‍സ് വിളിച്ചതും ദുബൈ പൊലീസില്‍ വിവരം അറിയിച്ചതും. തുടര്‍ന്ന് പ്രതിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തൊഴിലുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തൊഴിലുടമയക്ക് പരിക്കേറ്റതായും വിരല്‍ ഒടിഞ്ഞെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. തൊഴിലുടമയെ ആക്രമിച്ചത് വീട്ടുജോലിക്കാരി നിഷേധിച്ചു. തൊഴിലുടമ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ചതായിരുന്നു എന്നാണ് ഇവരുടെ വാദം. കോടതി വിധിച്ച ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയായ വീട്ടുജോലിക്കാരിയെ നാടുകടത്തും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ