
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും കാളപ്പോര് നടന്നിട്ട് 53 വർഷങ്ങൾ പിന്നിട്ടു. 1972 വസന്തകാലത്ത്, കുവൈത്തിന്‍റെ ഹൃദയഭാഗത്ത് അപ്രതീക്ഷിതവും വർണ്ണാഭവുമായ ആ കാഴ്ച അരങ്ങേറി. മൂന്ന് അസാധാരണ ദിവസങ്ങളിൽ, രാജ്യം പരമ്പരാഗത സ്പാനിഷ് കാളപ്പോരിന് ആതിഥേയത്വം വഹിച്ചു. പിന്നീട് ഒരിക്കലും ആവർത്തിക്കാത്ത ഒരു ധീരമായ പരീക്ഷണമായി ഈ സംഭവം രാജ്യത്തിന്റെ സാംസ്കാരിക ഓർമ്മയിൽ രേഖപ്പെടുത്തപ്പെട്ടു.
സാൽമിയ സ്പോർട്സ് ക്ലബ്ബാണ് ഈ കാളപ്പോര് സംഘടിപ്പിച്ചത്. അന്നത്തെ ആഭ്യന്തര, പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് സാദ് അൽ-അബ്ദുള്ള അൽ സബാഹിന്റെ ഉന്നതതല പിന്തുണയും ഇതിനുണ്ടായിരുന്നു. എല്ലാ ആഘോഷങ്ങളോടും നയതന്ത്ര മര്യാദകളോടും കൂടി, ഏപ്രിൽ ആറ് വ്യാഴാഴ്ച സ്പാനിഷ് കാള റിംഗിലേക്ക് കുതിച്ചെത്തിയപ്പോൾ അരീന സജീവമായി. സ്പെയിനിൽ നിന്ന് പറന്നെത്തിയ പരിചയസമ്പന്നരായ മാറ്റഡോറുകളായിരുന്നു കാളയെ നേരിട്ടത്.ഏപ്രിൽ 7, 8 തീയതികളിൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിലും പ്രകടനങ്ങൾ ആവർത്തിച്ചു. ഓരോ ദിവസവും വലിയ ജനക്കൂട്ടത്തെ ഇത് ആകർഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ