അനധികൃത പുകയില ഫാക്ടറി; സൗദിയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

Published : Jul 08, 2022, 01:45 PM ISTUpdated : Jul 08, 2022, 02:23 PM IST
അനധികൃത പുകയില ഫാക്ടറി; സൗദിയില്‍ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

Synopsis

പ്രതികള്‍ക്കെല്ലാം വന്‍തുക പിഴ ചുമത്തിയിട്ടുണ്ട്. ആകെ 720000 റിയാലാണ് പിഴ ചുമത്തിയത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിലെ ഒരു കൃഷിസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയാണ് അധികൃതര്‍ കണ്ടുകെട്ടിയത്.

ദമ്മാം: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പുകയില ഫാക്ടറി സൗദി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയായ സൗദി പൗരന് ഒരു വര്‍ഷം ജയില്‍ശിക്ഷയും ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളുമായ 10 പേര്‍ക്ക് ആറു മാസം വീതം തടവുശിക്ഷയും വിധിച്ചു. ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പ്രതികള്‍ക്കെല്ലാം വന്‍തുക പിഴ ചുമത്തിയിട്ടുണ്ട്. ആകെ 720000 റിയാലാണ് പിഴ ചുമത്തിയത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിലെ ഒരു കൃഷിസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയാണ് അധികൃതര്‍ കണ്ടുകെട്ടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് ഫാക്ടറി കണ്ടെത്തിയത്.

സഹോദരന് വേണ്ടി ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവാവ് അറസ്റ്റില്‍

പാന്റിന്റെ ഉടമയും തൊഴിലാളികളും ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പുകയില, മൊളാസസ് മിശ്രിതങ്ങള്‍ തയ്യാറാക്കി വാണിജ്യ ഡേറ്റയില്‍ കൃത്രിമം കാണിക്കുകയും ചെയ്തതായും തെറ്റായ വിവരങ്ങള്‍ പായ്ക്കില്‍ രേഖപ്പെടുത്തി പ്രാദേശിക വിപണികളില്‍ വില്‍പ്പന നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയ്ഡ് നടത്തിയത്. പ്ലാന്റ് അടച്ചുപൂട്ടാനും പിടിച്ചെടുത്ത വ്യാജ ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.  


ഓടിയ കിലോമീറ്ററില്‍ കൃത്രിമം കാണിച്ച് കാര്‍ വിറ്റയാളിന് കോടതിയില്‍ നിന്ന് പണി കിട്ടി

അബുദാബി: വാഹനത്തിന്റെ മീറ്ററില്‍ കൃത്രിമം കാണിച്ച് ഓടിയ കിലോമീറ്റര്‍ തിരുത്തിയ ശേഷം കാര്‍ വിറ്റ സംഭവത്തില്‍ അബുദാബി കോടതിയുടെ ഇടപെടല്‍. കാര്‍ വാങ്ങിയ സ്ത്രീ നല്‍കിയ മുഴുവന്‍ തുകയും വിറ്റയാള്‍ തിരികെ നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ ഉത്തരവ്.

1,15,000 ദിര്‍ഹം ചെലവഴിച്ച് കാര്‍ വാങ്ങിയ ഒരു സ്‍ത്രീയാണ് കാറിന്റെ ആദ്യത്തെ ഉടമയ്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കാറിന്റെ വിലയ്ക്ക് പുറമെ ഇന്‍ഷുറന്‍സിനും കാര്‍ തന്റെ പേരിലേക്ക് മാറ്റാനും വേണ്ടി 2000 ദിര്‍ഹം കൂടി ചെലവായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വാഹനം വാങ്ങിയ സമയത്ത് അത് 65,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്നായിരുന്നു മീറ്ററില്‍ കാണിച്ചിരുന്നത്.

കാര്‍ വാങ്ങിയ ഉപയോഗിച്ച് തുടങ്ങിയ ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സ്‍ത്രീ മനസിലാക്കിയത്. കാര്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ടെന്ന സംശയം തോന്നിയതോടെ മെക്കാനിക്കല്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. വാഹനം മൂന്ന് ലക്ഷം കിലോമീറ്ററെങ്കിലും ഓടിക്കഴിഞ്ഞതായായിരുന്നു ഇവരുടെ കണ്ടെത്തല്‍.

രാജ്യത്തു നിന്ന് കൊള്ളയടിച്ച സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ഇറാഖിനോട് കുവൈത്ത്

ഇതോടെ തന്റെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പഴയ ഉടമയെ സമീപിച്ചു. എന്നാല്‍ പണം തരാന്‍ അയാള്‍ വിസമ്മതിച്ചു. താന്‍ തെറ്റായൊന്നും വാഹനത്തില്‍ ചെയ്‍തിട്ടില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. തന്റെ പണം തിരികെ വേണമെന്നായിരുന്നു കോടതിയിലും അവരുടെ ആവശ്യം.

എന്നാല്‍ കോടതിയിലെ വിചാരണയ്‍ക്കിടയിലും താന്‍ മീറ്ററില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനിന്നു. കാര്‍ താന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്നും അയാളില്‍ നിന്ന് ലഭിക്കുമ്പോള്‍ തന്നെ കൃത്രിമം കാണിച്ച അവസ്ഥയിലായിരുന്നിരിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇരുവരുടെയും വാദം കേട്ട കോടതി, സ്‍ത്രീക്ക് പണം തിരികെ നല്‍കി വാഹനം തിരിച്ചെടുക്കണമെന്ന് പഴയ ഉടമയോട് നിര്‍ദേശിച്ചു. സ്‍ത്രീക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും ഇയാള്‍ തന്നെ നല്‍കണമെന്നും വിധിയിലുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ