പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : May 27, 2022, 11:14 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ (50) ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുമ. മക്കള്‍: നിയ സുനില്‍, നിതാ സുനില്‍. 

അബുദാബി: രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് - ബീബി ദമ്പതികളുടെ മകനാണ്. ഭാര്യ - ആയിഷാ ബീവി. മക്കള്‍ - ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ - നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Also Readഗുരുതര പരിക്കുകളോടെ യുഎഇയിലെ ആശുപത്രിയിലെത്തിച്ച നവജാത ശിശു മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ മക്കയിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മരിച്ചത്.

ഭാര്യയോടൊപ്പമായിരുന്നു ഉംറ നിർവഹിക്കാൻ അദ്ദേഹംം സൗദി അറേബ്യയിൽ എത്തിയത്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ; ബോളിവുഡ് താരം രേഖയെ ആദരിച്ച് സൗദി അറേബ്യ
വാഹന മോഷണവും കവർച്ചാ ശ്രമവും; കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിരമിച്ച ഉദ്യോഗസ്ഥന് കഠിന തടവ്