ഓഗസ്റ്റ് 15 മുതൽ ഒമാനിൽ നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം, അറിയിപ്പുമായി അധികൃതർ

Published : Aug 10, 2026, 12:40 PM IST
kingfish

Synopsis

ഒമാനിൽ ഓഗസ്റ്റ് 15 മുതൽ രണ്ടു മാസത്തേക്ക് നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രജനനകാലത്ത് വംശവർദ്ധനവ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.

മസ്കറ്റ്: ഒമാൻ തീരങ്ങളിൽ നെയ്മീൻ (കിംഗ്ഫിഷ് ) പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. 2026 ഒക്ടോബർ 15 വരെ രണ്ടു മാസത്തേക്കാണ് വിലക്ക്.

നെയ്മീൻ സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. അക്വാട്ടിക് റിസോഴ്സ് നിയമത്തിന്റെ ആർട്ടിക്കിൾ (178) അനുസരിച്ചാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയിൽ ഏറ്റവും ഉയർന്ന സാമ്പത്തിക മൂല്യമുള്ള മൽസ്യങ്ങളിലൊന്നാണ് നെയ്മീൻ. 2025-ലെ കണക്കുകൾ പ്രകാരം ഒമാനിലെ ആകെ നെയ്മീൻ ഉത്പാദനം 19,743 ടണ്ണായിരുന്നു. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ് (ഏകദേശം 4.4422 കോടി ഒമാനി റിയാൽ). കിലോഗ്രാമിന് ശരാശരി 2.25 റിയാൽ നിരക്കിലായിരുന്നു വിൽപ്പന.

രാജ്യത്തെ ആകെ ഉത്പാദനത്തിന്‍റെ 83.5 ശതമാനവും അൽ വുസ്ത, തെക്കൻ അൽ ശർഖിയ ഗവർണറേറ്റുകളിൽ നിന്നാണ്. അൽ വുസ്തയിൽ നിന്ന് 8,241 ടണ്ണും (41.74%), തെക്കൻ അൽ ശർഖിയയിൽ നിന്ന് 8,239 ടണ്ണും (41.73%) നെയ്മീൻ ലഭിച്ചു. ബാക്കി വരുന്ന തീരദേശ ഗവർണറേറ്റുകളിൽ നിന്ന് 3,264 ടൺ (16.53%) ഉത്പാദനമാണ് രേഖപ്പെടുത്തിയത്. മീനുകളുടെ പ്രജനന കാലമായതിനാൽ അവയുടെ വംശവർദ്ധനവ് ഉറപ്പാക്കുക, സീസൺ ക്രമീകരിക്കുക, നിയമവിരുദ്ധ മത്സ്യബന്ധനം തടയുക എന്നിവയാണ് നിരോധനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

നിരോധന കാലയളവിൽ നെയ്മീൻ പിടിക്കുന്നതിനും, സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും, വാങ്ങുന്നതിനും, വിൽക്കുന്നതിനും, കയറ്റുമതി ചെയ്യുന്നതിനും പൂർണ്ണ വിലക്കുണ്ടായിരിക്കും. നിലവിൽ കൈവശം നെയ്മീൻ സ്റ്റോക്കുള്ള വ്യക്തികളും കമ്പനികളും നിർബന്ധമായും ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, ഒമാന്റെ വരുംതലമുറയ്ക്കായി മത്സ്യസമ്പത്ത് സംരക്ഷിക്കാൻ എല്ലാവരും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് നിർബന്ധം
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്, ഇന്ത്യയിലേക്ക് റെയിൽപാത പരിഗണിച്ച് റഷ്യ