
കുവൈത്ത് സിറ്റി: ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ കഥകളും രഹസ്യങ്ങളും കുവൈത്ത് മണ്ണിൽ മറഞ്ഞിരിക്കുന്നുണ്ടെന്ന് ആർക്കിയോളജി വിദഗ്ധർ. സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകമാണ് കുവൈത്തിനുള്ളത്. ഇത് പ്രദേശത്തിൻ്റെ ചരിത്രം മനസ്സിലാക്കുന്നതിനും അതിൻ്റെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തെ ഒരു സുവർണ്ണ താക്കോലാക്കി മാറ്റിയിട്ടുണ്ട്. ചരിത്രത്തിലുടനീളം പുരാതന നാഗരികതകളുമായി ബന്ധപ്പെട്ട പുരാവസ്തു കണ്ടെത്തലുകളുടെ സമ്പന്നമായ റെക്കോർഡ് കുവൈത്തിനുണ്ട്.
1957-ൽ കുവൈത്ത് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ ഡാനിഷ് സംഘത്തിന്റെ ദൗത്യം പുരാവസ്തു പര്യവേക്ഷണങ്ങളുടെ തുടക്കത്തിലെ ഒരു നാഴികക്കല്ലായി മാറിയിരുന്നു. 2024ൽ കസ്മ, സുബിയ, ഫൈലാക്ക എന്നിവിടങ്ങളിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടായി. കുവൈത്ത്-ഡാനിഷ് സംഘം ദിൽമുൻ നാഗരികതയിൽ നിന്ന് ഒരു വെങ്കലയുഗ ക്ഷേത്രം കണ്ടെത്തി. 4,000-ത്തിലധികം വർഷങ്ങൾക്ക് മുമ്പ് സാംസ്കാരിക, വാണിജ്യ, മത കേന്ദ്രമെന്ന നിലയിൽ ഫൈലാക്കയുടെ പങ്ക് മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന കണ്ടെത്തലാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam