
കുവൈത്ത് സിറ്റി: ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഈദ് അൽ ഫിത്ർ ദിനത്തിൽ മൈദാൻ ഹവല്ലിയിലാണ് സംഭവം നടന്നത്. രാജ്യത്തെ ദുർബലരായ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നീതി ഉയർത്തിപ്പിടിക്കുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണ് എന്ന് ഈ കോടതി വിധി അടിവരയിടുന്നു.
ഈദ് നമസ്‌കാരത്തിനായി പോവുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് തന്‍റെ അപ്പാർട്ട്‌മെന്‍റിൽ വെച്ച് കുട്ടിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. അതിനുശേഷം കുട്ടിയെ നഗ്നനാക്കി തെരുവിൽ ഉപേക്ഷിച്ചു. ഒരു പ്രധാന മതപരമായ ആഘോഷത്തിനിടയിൽ നടന്ന ഈ സംഭവം പൊതുജനങ്ങളിൽ വലിയ രോഷമുണ്ടാക്കി. കോടതി നടപടികൾക്കിടെ, കുട്ടിയുടെ അഭിഭാഷകനായ അല അൽ സഈദി ശക്തമായ വാദമാണ് കോടതിയിൽ ഉയർത്തിയത്. കുവൈത്ത് ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ (180) പ്രകാരം പ്രതിക്ക് കടുപ്പമേറിയ ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണി, ബലം പ്രയോഗിക്കൽ, വഞ്ചന എന്നിവയിലൂടെ ഒരാളെ തട്ടിക്കൊണ്ടുപോകുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിടുമ്പോൾ, വധശിക്ഷയാണ് ഈ ആർട്ടിക്കിൾ അനുശാസിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ നിയമ നിലപാടാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ