തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും 10,000,000 ദിര്‍ഹം വിജയിയെ സൃഷ്ടിച്ച് മഹ്സൂസ്

Published : Dec 26, 2021, 03:44 PM IST
തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും 10,000,000 ദിര്‍ഹം വിജയിയെ സൃഷ്ടിച്ച് മഹ്സൂസ്

Synopsis

ആറ് വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന ഇവര്‍ ഓരോരുത്തരും 166,666 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്. കൂടാതെ, 601 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 57-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ ഒരു ഭാഗ്യശാലി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നതോടെയാണ് ഇദ്ദേഹത്തെ തേടി വന്‍ തുകയുടെ സമ്മാനമെത്തിയത്. 1, 33, 40, 45, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

ആറ് വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന ഇവര്‍ ഓരോരുത്തരും 166,666 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്. കൂടാതെ, 601 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 9273134, 9264109, 9403159 എന്നീ ഐഡികളിലൂടെ യഥാക്രമം വാലിദ്, ഇസ്മയില്‍, ജസ്വിര്‍ എന്നിവര്‍ വിജയികളായി. ആകെ 11,510,350 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

'മഹ്സൂസിന്റെ 21-ാമത്തെ മില്യനയറെ തെരഞ്ഞെടുത്ത് കൊണ്ട് 2021നോട് വിടപറയാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹത്തിന്റെ വിജയിയെ തുടര്‍ച്ചയായി തെരഞ്ഞെടുക്കാനായത് പുതിയ മത്സരരീതി ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള സാധ്യതകള്‍ എളുപ്പമാക്കുമെന്ന ഞങ്ങളുടെ വാക്ക് നിറവേറ്റുന്നതാണ്'- ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സംജി പറഞ്ഞു. 

'മഹ്സൂസിനെ സംബന്ധിച്ചിടത്തോളം നിരവധി പ്രധാന സംഭവങ്ങള്‍ നടന്ന വര്‍ഷമാണ് 2021. 2022ലും മഹ്സൂസിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ വിജയികളെയും സമ്മാനങ്ങളും പ്രതീക്ഷിക്കാം. ഞങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് തുടരുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന രീതിയില്‍ നവീകരിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ സഫലമാക്കുകയാണ് മഹ്സൂസിന്റെ ലക്ഷ്യം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

21 മില്യനയര്‍മാരെയാണ് മഹ്സൂസ് ഇതുവരെ സൃഷ്ടിച്ചിട്ടുള്ളത്. 139,817 വിജയികള്‍ ചേര്‍ന്ന് ആകെ 154,333,394 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. 2022 ജനുവരി ഒന്ന് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പ് നടക്കുക. 

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ