നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

Published : Apr 27, 2023, 06:22 PM ISTUpdated : Apr 27, 2023, 06:25 PM IST
നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

Synopsis

പ്രമേഹരോഗ ബാധിതനായ പോൾസൺ അവധിക്ക് നാട്ടില്‍ പോയിട്ട് 10 ദിവസം മുമ്പാണ് റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. 

റിയാദ്: നാട്ടിൽ പോകേണ്ട ദിവസം മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസൺ (56) ആണ് റിയാദ് മൻഫുഅയിലെ താമസസ്ഥലത്ത് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11-ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നതാണ്. അന്ന് രാവിലെ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്. 

പ്രമേഹരോഗ ബാധിതനായ പോൾസൺ അവധിക്ക് നാട്ടില്‍ പോയിട്ട് 10 ദിവസം മുമ്പാണ് റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. റിയാദിലെ നവോദയ കലാസാംസ്കാരിക വേദി മൻഫുഅ യൂനിറ്റംഗമാണ് പോൾസൺ. യുനിറ്റ് അംഗങ്ങളാണ് റൂമിലെത്തി മരിച്ചതായി കണ്ടെത്തിയത്. ഉടൻ പൊലീസിന്റെ സഹായത്തോടെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

26 വർഷമായി റിയാദിലുള്ള പോൾസൺ മൂസ നാഇയയിലെ ഒരു പ്രിൻറിങ് പ്രസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - റൂബി, മക്കൾ -  അയോണ, അലന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബാബുജി കടയ്ക്കലിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

Read also: പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് എട്ട് മാസമായി കിടപ്പിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്