
മനാമ: ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ പൊലീസ് നടപടി സ്വീകരിച്ചു. 45 വയസുകാരിയായ ഒരു സ്‍ത്രീയും ഇവര്‍ക്ക് സഹായം നല്‍കിയ മറ്റൊരു പുരുഷനുമാണ് പ്രതികള്‍.
അറസ്റ്റിലായ സ്ത്രീ ഗള്‍ഫ് സ്വദേശിയാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതോടെ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കാനായി ഇവര്‍ക്ക് വസ്‍ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുകൊടുത്ത പുരുഷനും അറസ്റ്റിലായി. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.
Read also: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതേ നാട്ടുകാരായ 10 പേര്‍ അറസ്റ്റില്‍
അടുത്തയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി വിചാരണ നടപടികള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ദുരുപയോഗം, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
മസ്‌കറ്റ്: മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28 ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ