
റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അസീറിലെ അൽ റബോഹ് മേഖലയിൽ നിന്നും കടത്താൻ ശ്രമിച്ച 540 കിലോ ഖാത്ത് അതിർത്തി സുരക്ഷാ സേന പിടികൂടി. അതെ സമയം, ഇതേ പ്രദേശത്തു നിന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താൻ ശ്രമിച്ച ഖാത്ത് പിടികൂടിയിട്ടുണ്ട്. 25 കിലോഗ്രാം ഖാത്ത് കടത്തിയതിന് രണ്ട് എത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്ത് കടത്തിയതിന് മൂന്ന് യമനികളെയും അധികൃതർ അറസ്റ്റ് ചെയ്തു. ജസാൻ മേഖലയിലെ അൽ തവ്വാൽ പ്രദേശത്തു നിന്ന് 51.4 കിലോഗ്രാം ഹാഷിഷും പിടികൂടിയതായി അധികൃതർ അറിയിച്ചു. ലാൻഡ് പട്രോളിംഗ് നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടാനായത്.
റിയാദിൽ നിന്നും 1.6 കിലോഗ്രാം ഷാബുവുമായി രണ്ട് പാകിസ്ഥാനികളെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തിരുന്നു. ജിദ്ദയിൽ ആറ് കിലോ ഹാഷിഷുമായി നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു എത്യോപ്യൻ, രണ്ട് യമനികൾ, ഒരു പലസ്തീനി എന്നിവരാണ് പിടിയിലായത്. 30 കിലോ ഹാഷിഷുമായി അസിറിൽ ഒരു പൗരനെയും ആംഫെറ്റാമൈൻ വിൽപ്പന നടത്തിയതിന് ജൗഫ് മേഖലയിൽ മറ്റൊരു പൗരനെയും ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
പിടികൂടിയവർക്കെതിരെ പ്രാഥമിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടാതെ, പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ വിൽപ്പനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
read more: മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ