Oman Covid Report : ഒമാനില്‍ 1,145 പുതിയ കൊവിഡ് കേസുകള്‍, രണ്ട് മരണം

Published : Mar 02, 2022, 03:45 PM IST
Oman Covid Report : ഒമാനില്‍ 1,145 പുതിയ കൊവിഡ് കേസുകള്‍, രണ്ട് മരണം

Synopsis

96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട്  മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മസ്‌കറ്റ്: ഒമാനില്‍  1,145 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,154  പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത്   3,70,831 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,83,389 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ്  ബാധിച്ചിട്ടുള്ളത്. 

96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട്  മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,246 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45  കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 245 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 52 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. 

 

മസ്‌കറ്റ് : കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള ആര്‍ടി പിസിആര്‍ പരിശോധന (PCR test) മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആറു മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. 

പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍

മസ്‍കത്ത്: അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അര്‍ഹതപ്പെട്ട പണം (funds meant for orphans and minors) സ്വന്തം പോക്കറ്റിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒമാനില്‍ (Oman government employee) ശിക്ഷ. അഞ്ച് വര്‍ഷം തടനും 12 ലക്ഷം ഒമാനി റിയാല്‍ (23.48 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. കള്ളപ്പണ കേസിലും (money laundering case) കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും (Dismissed from job) ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്‍തിട്ടുണ്ട്.

അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ഒമാനിലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കള്ളപ്പണം സംബന്ധമായ മറ്റൊരു കേസിലും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസില്‍ വിധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്