ജോലി ചെയ്യാത്തവരും 'തൊഴിലാളികൾ', മിന്നൽ റെയ്ഡിൽ പിടിവീണത് പാകിസ്ഥാനി ഉൾപ്പെടെ നിരവധി പേർക്ക്, വൻ തുക വാങ്ങി റെസിഡൻസി പെർമിറ്റ് കച്ചവടം

Published : Aug 15, 2025, 01:05 PM IST
people arrested in kuwait

Synopsis

മുനിഫ ഒമർ അൽ എനേസി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ 150 തൊഴിലാളികളെയാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യാത്തവരായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി കച്ചവടം കണ്ടെത്താൻ പരിശോധന. അനധികൃതമായി പണം വാങ്ങി റെസിഡൻസി പെർമിറ്റുകൾ നൽകിയ പാകിസ്ഥാൻ സ്വദേശി അടക്കം നിരവധി പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഈ നടപടി. ഷഹ്ബാസ് ഹുസൈൻ അല്ലാ റഖ എന്ന പാകിസ്ഥാൻ സ്വദേശിയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇയാൾ നൂർ അൽ കൗതർ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ രജിസ്റ്റർ ചെയ്തയാളാണ്.

ഏജൻസി കരാറുകളിലൂടെ ഒമ്പത് കമ്പനികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇയാൾ മൊത്തം 19 കമ്പനികളുടെ പ്രതിനിധിയാണ്. മുനിഫ ഒമർ അൽ എനേസി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ 150 തൊഴിലാളികളെയാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യാത്തവരായിരുന്നു. എന്നിട്ടും അനധികൃതമായി റെസിഡൻസി പുതുക്കാനും കൈമാറ്റം ചെയ്യാനും ഓരോരുത്തരും 350 മുതൽ 900 വരെ കുവൈത്ത് ദിനാർ പ്രതിക്ക് നൽകിയിരുന്നു എന്നാണ് കണ്ടെത്തൽ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്