ഇതാണ് ഒമാനിലെ ആ സ്ഥലം, കണ്ണെത്താ ദൂരത്തോളം പൂത്തുലഞ്ഞ് റോസാപ്പൂക്കൾ, സന്ദർശകരെ മാടിവിളിച്ച് ജബൽ അഖ്ദർ

Published : Apr 03, 2025, 05:41 PM IST
ഇതാണ് ഒമാനിലെ ആ സ്ഥലം, കണ്ണെത്താ ദൂരത്തോളം പൂത്തുലഞ്ഞ് റോസാപ്പൂക്കൾ, സന്ദർശകരെ മാടിവിളിച്ച് ജബൽ അഖ്ദർ

Synopsis

ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇത് മെയ് മാസം വരെ തുടരും

മസ്കറ്റ്: ഒമാനിലെ ദാഖിലിയ ​ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പിന് തുടക്കമായതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. കണ്ണെത്താ ദൂരത്തോളം പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ കണ്ണിന് കുളിർമയെകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. 

ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇത് മെയ് മാസം വരെ തുടരും. ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്. 5000ൽ പരം പനിനീർ ചെടികളുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. ഇവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണ്. പരമ്പരാ​ഗതമായ ഒമാനി കോഫി ഉണ്ടാക്കുന്നതിലും റോസാപ്പൂക്കൾ ഉപയോ​ഗിക്കാറുണ്ട്. ക്രീമുകൾ, സോപ്പ് തുടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനായും ഈ പൂക്കൾ ഉപയോ​ഗിച്ചു വരുന്നു. റോസാപ്പൂക്കളുടെ അവശിഷ്ടങ്ങൾ രാസവള നിർമാണത്തിനും ഉപയോ​ഗിക്കാറുണ്ട്. 

രാവിലെയും വൈകുന്നേരവുമാണ് ഇവിടെ പൂക്കൾ ശേഖരിക്കുന്നത്. പൂക്കളുടെ തനിമയും ​ഗുണമേന്മയും നിലനിർത്താനാണ് വിളവെടുപ്പിന് ഈ സമയം തിരഞ്ഞെടുക്കുന്നത്. പുലർച്ചെ സൂര്യോദയത്തിന് മുൻപും വൈകുന്നേരം നാലര മുതൽ ആറു വരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്. ജബൽ അഖ്ദറിലെ കർഷകർ പരമ്പരാ​ഗതമായി റോസാപ്പൂ കൃഷി നടത്തിവരുന്നവരാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവിടുത്തെ കഴിഞ്ഞ വർഷത്തെ റോസാപ്പൂക്കളുടെ ഉൽപ്പാദനം 20 ടൺ ആയിരുന്നു. മുൻ വർഷങ്ങളിൽ നിന്നുമുള്ള ​ഗണ്യമായ വർധനവ് പ്രകടമായിരുന്നു. ഇവിടെ നിന്നും നിർമിക്കപ്പെടുന്ന റോസ് വാട്ടറിന് അന്താരാഷ്ട്ര വിപണിയിലടക്കം വൻ ആവശ്യക്കാരാണുള്ളത്.     

read more: ഭാ​രം കു​റക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി