ഒരാഴ്ചക്കിടെ 9,813 പേരെ നാടുകടത്തി; കര്‍ശന പരിശോധന, നിരവധി പ്രവാസി നിയമലംഘകര്‍ പിടിയില്‍

Published : Feb 22, 2024, 11:20 AM IST
ഒരാഴ്ചക്കിടെ 9,813 പേരെ നാടുകടത്തി; കര്‍ശന പരിശോധന, നിരവധി പ്രവാസി നിയമലംഘകര്‍ പിടിയില്‍

Synopsis

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയി. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 19,199ലേറെ വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയി. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 101 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. നിയമലംഘനങ്ങൾക്കായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ നേരിടുന്നവരുടെ ആകെ എണ്ണം 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉൾപ്പെടെ ആകെ 57,532 പേരാണ്. 9,813 നിയമലംഘകരെ നാടുകടത്തി. 50,525 നിയമലംഘകരുടെ കേസ് യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

Read Also - 18 വര്‍ഷത്തെ കാത്തിരിപ്പ്! കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ നെഞ്ചോടണച്ച് ആ അഞ്ചു പ്രവാസികള്‍

1,592 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന